ചെർപ്പുളശ്ശേരി: വൃശ്ചികപ്പുലരിയിൽ ശരണ മന്ത്രധ്വനികളാൽ മണ്ഡലകാല വ്രതാരംഭത്തിന് തുടക്കമായതോടെ ചെർപ്പുളശ്ശേരി അയ്യപ്പൻ കാവിൽ ശബരിമല ദർശനത്തിനായി മാലയിടാനും ശാസ്താവിനെ തൊഴാനുമായി നിരവധിപേരെത്തി. മാലയിടുന്നതിനും കെട്ടുനിറക്കുന്നതിനും വിപുലമായ സൗകര്യം തലേദിവസം തന്നെ ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ഒരുക്കിയിരുന്നു. രാവിലെ ക്ഷേത്രം തന്ത്രി അഴകത്ത് ശാസ്തൃ ശർമ്മൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ നടതുറന്ന് വിശേഷാൽ പൂജകളും നടന്നു. മേൽശാന്തി തെക്കുംപറമ്പത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി സഹകാർമ്മികനായി. നവകം, പഞ്ചഗവ്യം എന്നിവക്കും തുടക്കമായി. 41 ദിവസം വിശേഷാൽ കളഭാഭിഷേകവും വിശേഷാൽ ചുറ്റുവിളക്ക്, വിശേഷാൽ തിയ്യാട്ട് എന്നിവയും ഉണ്ടാകും.
ശബരിമല യാത്രയിൽ തീർത്ഥാടകരുടെ പ്രധാന ഇടത്താവളം കൂടിയാണ് ചെർപ്പുളശ്ശേരി അയ്യപ്പൻകാവ്. ദൂരദിക്കുകളിൽ നിന്നുവരെ മാലയിടാനും ദർശനത്തിനുമായി ക്ഷേത്രത്തിൽ അയ്യപ്പ ഭക്തർ എത്താറുണ്ട്. ക്ഷേത്രപുനരുദ്ധാരണത്തിന് ശേഷമുള്ള ആദ്യ മണ്ഡലകാലം കൂടിയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |