കൊല്ലങ്കോട്: ഫയർ ആൻഡ് റെസ്‌ക്യൂ കൊല്ലങ്കോട് ഓഫീസിന് അനുവദിച്ച അത്യാധുനിക സംവിധാനത്തിൽ പ്രവർത്തിപ്പിക്കാവുന്ന ഫസ്റ്റ് റെസ്‌പോൺസ് വെഹിക്കിൾ കെ.ബാബു എം.എൽ.എ രാവിലെ 11 മണിക്ക് ഫ്ലാഗ് ഓഫ് ചെയ്തു.നെന്മാറ നിയോജക മണ്ഡലത്തിൽ അയിലൂർ നെല്ലിയാമ്പതി എലവഞ്ചേരി കൊല്ലങ്കോട് മുതലമട പഞ്ചായത്തുകൾ മലമ്പ്രദേശങ്ങളും മലയോര പ്രദേശങ്ങളുമാണ്. ഇവിടെയുണ്ടാകുന്ന അപകടങ്ങൾ ഗുരതരമാണ്. കഴിഞ്ഞ തവണ നെല്ലിയാമ്പതി മലയുടെ വ്യൂ പോയന്റിൽ നിന്നും വീണു മരിക്കാനിടയായ യുവാവിന്റെ മൃതശരീരം ഫയർ ആൻഡ് റിസ്‌ക്യൂ ജീവനക്കാരും പൊലീസും സാഹസികമായാണ് പുറത്തെടുത്തത്.മലമുകളിലേക്ക് വലിയ വാഹനം കൊണ്ടുപോകാൻ കഴിയാത്തതും ഏറെ പ്രയാസമാണ്. ഇതിനെ പരിഹാരമായാണ് വിവിധയിനത്തോടു കൂടിയ സൗകര്യമുള്ള ചെറിയ വാഹനം സർക്കാർ അനുവദിച്ചത്.400 ലിറ്റർ വെള്ളത്തിന്റെ കപ്പാസിറ്റുള്ളതും കട്ടർ ജനറേറ്റർ ഫോഗ് സ്പ്രേ വിവിധ ആധുനിക യന്ത്രസാമഗ്രികൾ അടങ്ങുന്നതാണ് ഫെസ്റ്റ് റെസ്‌പോൺസ് വെഹിക്കിൾ. മുഖ്യമന്ത്രിക്ക് കെ.ബാബു എം.എൽ.എ ഈ മാസം രണ്ടാം തിയ്യതി നൽകിയ നിവേദനത്തിന്റെ ഫലമായാണ് വാഹനം അനുവദിച്ചത്.കൊല്ലങ്കോട് ബസ് സ്റ്റാൻഡിൽ നടന്ന ഫ്ലാഗ് ഓഫീൽ സീനിയർ ഫയർ റിസ്‌കി ഓഫീസർ സായ് കൃഷ്ണൻ അസോസിയേഷൻ മേഖല സെക്രട്ടറി പ്രണവ് പഞ്ചായത്ത് പ്രസിഡന്റ് സത്യപാൽ ജില്ലാ പഞ്ചായത്ത് മുൻ അംഗം സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |