ചെർപ്പുളശ്ശേരി: കൊവിഡ് പ്രതിസന്ധിയെ തുടർന്നും നിർമ്മാണ സാമഗ്രികളുടെ ലഭ്യത കുറവ് കാരണവും നിറുത്തിവെച്ച
ചെർപ്പുളശ്ശേരി - ഒറ്റപ്പാലം റോഡിന്റെ നവീകരണ പ്രവൃത്തികൾ പുനരാരംഭിച്ചു. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 28.33 കോടി രൂപ വിനിയോഗിച്ച് ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് കീഴൂർ വരെ ആറ് കിലോമീറ്റർ ദൂരം റോഡ് നവീകരിക്കുന്നത്.
നവീകരണം ആരംഭിച്ചിട്ട് ഒരു വർഷംകഴിഞ്ഞിട്ടും പ്രവൃത്തികൾ പൂർത്തീകരിക്കാൻ കഴിയാത്തത് പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. ഇടക്ക് മഴ ശക്തമായതും കിഫ്ബി പദ്ധതികൾ കേരള റോഡ് ഫണ്ട് ബോർഡിന് കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ടും പ്രവൃത്തികൾ തടസപ്പെട്ടിരുന്നു.
ഒരു കിലോമീറ്റർ ദൂരത്തിലുള്ള സംരക്ഷണഭിത്തികളുടെ നിർമ്മാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കൂളിയാട് പാലത്തിന്റെ നിർമ്മാണവും അഴുക്കുച്ചാൽ നിർമ്മാണവും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ബി.സി.ലെവൽ ടാറിംഗു മറ്റു ഭാഗങ്ങളിൽ പൂർത്തീകരിക്കാനുണ്ട്. എത്രയും പെട്ടന്ന് പ്രവൃത്തികൾ പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്.
ചെലവ് 28.33 കോടി രൂപ
കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 28.33 കോടി രൂപ വിനിയോഗിച്ച് ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് കീഴൂർ വരെ ആറ് കിലോമീറ്റർ ദൂരം റോഡ് നവീകരിക്കുന്നത്. ഒരു കിലോമീറ്റർ ദൂരത്തിലുള്ള സംരക്ഷണഭിത്തികളുടെ നിർമ്മാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |