പാലക്കാട്: ട്രെയിനിടിച്ച് കാട്ടാനകൾ ചരിയുന്നത് ഒഴിവാക്കാൻ റെയിൽവേയും വനവകുപ്പുമായി ചേർന്നുള്ള നടപടിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ആനകൾക്ക് കടക്കാൻ രണ്ട് അടിപ്പാതകൾ, ലെവൽ ക്രോസിംഗുകൾ, റെയിൽവേ ട്രാക്കുകളിലേക്ക് എളുപ്പത്തിൽ പ്രവേശിപ്പിക്കുന്നതിനുള്ള എമർജസി റോഡ് എന്നിവ നിർമ്മിക്കും. പാലക്കാട്- കോയമ്പത്തൂർ റെയിൽവേ ട്രാക്കിൽ കാട്ടാനകൾ ട്രെയിനിടിച്ച് ചരിയുന്നത് ഒഴിവാക്കാനാണ് നടപടിയെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയം കാട്ടാനകളെ സംരക്ഷിക്കുന്നതിനായി കേരളത്തിലെയും തമിഴ്നാട്ടിലെയും ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് 16 നിർദേശങ്ങൾ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഇതിനെ തുടർന്നാണ് റെയിൽവേയും വനവകുപ്പും സംയുക്തമായ നടപടിക്ക് തുടക്കമിട്ടത്. 2002നും 2021നും ഇടയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ സംഭവിച്ചത് ബി ലൈനിലാണ്. രാത്രിയിൽ സർവീസ് നടത്തുന്ന കുറച്ച് പാസഞ്ചർ ട്രെയിനുകൾ ബി ലൈനിൽ നിന്ന് എ ലൈനിലേക്ക് മാറ്റാനുള്ള നിർദ്ദേശം റെയിൽവേ പരിഗണിക്കുന്നുണ്ട്.
നവംബർ 26ന് തമിഴ്നാട്ടിലെ നവക്കരക്കടുത്ത് ട്രെയിനിടിച്ച് മൂന്ന് കാട്ടാനകളാണ് ചരിഞ്ഞത്. എട്ടിമടക്കും വാളയാർ സ്റ്റേഷനുകൾക്കും ഇടയിൽ ബി ലൈനിൽ രണ്ട് അടിപ്പാതകൾ നിർമ്മിക്കാനുള്ള നിർദ്ദേശം 11 വർഷം മുമ്പാണ് ഉയർന്നത്. തമിഴ്നാട് വനംവകുപ്പാണ് പദ്ധതിക്ക് പണം നൽകേണ്ടിയിരുന്നതെങ്കിലും പ്രതീക്ഷിച്ച രീതിയിൽ ഫണ്ട് ലഭിക്കാത്തതിനാൽ റെയിൽവേ ചെലവ് വഹിക്കണമെന്ന് സമിതി നിർദേശിച്ചതിനെ തുടർന്ന് നിർമ്മാണം സ്തംഭിക്കുകയായിരുന്നു.
പ്രധാന നിർദ്ദേശങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |