മണ്ണാർക്കാട്: തേനീച്ച കൃഷിയിൽ വിജയഗാഥ രചിക്കുകയാണ് കല്ലടിക്കോട് സ്വദേശിനി പ്രിൻസി. ജില്ലയിലെ മികച്ച തേനീച്ച കർഷകക്കുള്ള പുരസ്‌കാരം നേടിയ പ്രിൻസി കഴിഞ്ഞദിവസം മന്ത്രി കെ.കൃഷ്ണൻകുട്ടിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. ആദ്യം ചെറിയതോതിലാണ് കരിമ്പ അയ്യപ്പൻകോട്ട ജെ.വി.എം ഭവനിലെ പ്രിൻസി തേനീച്ച കൃഷി ആരംഭിച്ചത്. ഭർത്താവിന്റെയും അച്ഛന്റെയും പിന്തുണയോടെയായിരുന്നു കൃഷി ആരംഭിച്ചത്. നിലവിൽ 1700 തേനീച്ച കോളനികളും 60 ചെറുതേനീച്ച പെട്ടികളുമാണ് പ്രിൻസിക്കുള്ളത്.
15 വർഷത്തോളമായി മികച്ചരീതിയിൽ തേനീച്ച കൃഷി തുടങ്ങിയിട്ട്. ഗുണമേന്മയുള്ള തേനും മൂല്യവർദ്ധിത ഉല്പന്നങ്ങളും ഉണ്ടാക്കി വിൽക്കുകയും ചെയ്യുന്നുണ്ട്. കരിമ്പ ഇക്കോഷോപ്പിലും കുടുംബശ്രീ സ്റ്റാളുകളിലും ഓൺലൈനായും പ്രിൻസി വിപണനം നടത്തുന്നുണ്ട്. കൃഷിവകുപ്പിന് കീഴിലെ ജൈവഗൃഹം പദ്ധതിയുടെ ഗുണഭോക്താവായ പ്രിൻസി തേനീച്ച കൃഷിക്ക് പുറമെ കോഴിവളർത്തലും വിവിധയിനം പച്ചക്കറികൃഷിയും ചെയുന്നുണ്ട്. കാർഷിക മേഖലയിലുള്ള വനിതകൾക്ക് പ്രിൻസി മാതൃകയാണെന്ന് കൃഷി ഓഫീസർ പി.സാജിദലി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |