വടക്കഞ്ചേരി: സംസ്ഥാത്ത് കർഷകർക്ക് ഉൾപ്പെടെ ഉപകാരപ്രദമാകുന്ന നിലയിൽ മലയോര ഹൈവേയുടെ നിർമ്മാണം വേഗത്തിലാക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്തി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. പുതുക്കി പണിത മംഗലം പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തീരദേശ ഹൈവേയോടൊപ്പം പ്രാധാന്യമുള്ളതാണ് മലയോര ഹൈവേ. ജില്ലയിലെ കർഷകർക്ക് മലയോര ഹൈവേ ഏറെ ഉപകാരപ്പെടും. കരുവാരകുണ്ട് മുതൽ വടക്കഞ്ചേരി വരെയുള്ള 110 കിലോമീറ്റർ മലയോര ഹൈവേയുടെ സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ഉടൻ പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഗ്രാമീണ ജനതയ്ക്ക് മികച്ച ഗതാഗത സൗകര്യമൊരുക്കുകയാണ് സർക്കാർ ലക്ഷ്യം. വാഹനങ്ങൾ പെരുകുന്നതിനനുസരിച്ച് റോഡുകൾ ഉണ്ടാക്കാൻ നമ്മുക്ക് കഴിയണം. 2025 നുള്ളിൽ സംസ്ഥാനത്തെ ദേശീയപാതകൾ ആറ് വരിയാക്കും. ദേശീയപാതയുടെ സ്ഥലമേറ്റെടുപ്പിന് 5500 കോടി രൂപയോളം സംസ്ഥാന സർക്കാർ ചെലവഴിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. പരിപാടിയോടനുബന്ധിച്ച് വടക്കഞ്ചേരി ബസാർ റോഡിന്റെയും അഞ്ചുമൂർത്തി മംഗലം പഴയ എൻ.എച്ച് റോഡിന്റെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.
പി.പി.സുമോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.ചാമുണ്ണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു,പഞ്ചായത്ത് പ്രസിഡന്റുമാരായ ലിസി സുരേഷ്, കെ.എൽ.രമേഷ്, ജില്ലാ പഞ്ചായത്തംഗം അനിതപോൾസൺ, വി.ജെ.ഉസനാർ, വന ജരാധാകൃഷ്ണൻ, അഡ്വ. എം.മുരളീധരൻ, മോഹൻദാസ്, ടി.എം.ശശി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |