ഷൊർണൂർ: തന്റെ കലാ ജീവിതത്തിന് മുന്നിൽ മതങ്ങൾ മതിൽ കെട്ടി അടച്ചപ്പോഴും പതറിപ്പോവാതെ തന്റെ കാൽചിലങ്കയെ മാറോട് ചേർത്ത വി.പി.മൻസിയ മാനസ നൃത്ത സംഗീത വേദിയിൽ നിറഞ്ഞാടി. ഭരതനാട്യവുമായി ഷൊർണൂരിലെ വേദിയിലെത്തിയ മൻസിയ നിളാതീരത്തിന്റെ ഇന്നലത്തെ സന്ധ്യയെ ധന്യമാക്കി. മൂന്ന് ദിവസമായി നടക്കുന്ന മാനസ നൃത്ത സംഗീതോത്സവത്തിന്റെ അവസാന ദിനമായ ഇന്നലെയായിരുന്നു മൻസിയയുടെ നൃത്ത പ്രകടനം. ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കേണ്ട മൻസിയയുടെ നൃത്ത പ്രകടനം അവസാന നിമിഷം നിഷേധിച്ച ദേവസ്വം ബോർഡ് നടപടി ഏറെ വിവാദങ്ങൾക്കും എതിർപ്പിനും കാരണമായിരുന്നു. വിവാദത്തിന് ശേഷം മൻസിയയ്ക്ക് വേദി നൽകി കലാസാംസ്‌കാരിക സംഘടനകൾ യുവ നർത്തകിക്ക് പിന്തുണ നൽകി വരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |