SignIn
Kerala Kaumudi Online
Friday, 19 April 2024 2.14 AM IST

വാഹനങ്ങളിൽ സൺഫിലിം പതിക്കൽ: ഒറ്റ ദിവസം 90 കേസും 29,500 രൂപ പിഴയും

sunfilm

  • ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തത് ജില്ലാ എൻഫോഴ്സ്‌മെന്റ് ഓഫീസിൽ.
  • ഏറ്റവും കുറവ് ഒറ്റപ്പാലം, ചിറ്റൂർ ഓഫീസിൽ.

പാലക്കാട്: സൺഫിലിം, കൂളിംഗ് ഫിലിം എന്നിവ പതിപ്പിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടി എടുക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം കഴിഞ്ഞ ദിവസം മുതൽ ജില്ലയിൽ പരിശോധന ആരംഭിച്ചു. സുതാര്യം എന്ന പേരിൽ നടത്തുന്ന പ്രത്യേക പരിശോധന 14 വരെ നീളുമെന്ന് അധികൃതർ പറഞ്ഞു. സൺഫിലിം, കൂളിംഗ് ഫിലിം എന്നിവ പതിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന ഗതാഗത കമ്മിഷണർ ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശത്തെ തുർന്നാണ് സംസ്ഥാന വ്യാപകമായി പരിശോധന ആരംഭിച്ചിരിക്കുന്നത്.

ആദ്യദിന പരിശോധനയിൽ ജില്ലയിൽ 90 വാഹനങ്ങൾക്കെതിരെയാണ് കേസ് എടുത്തത്. ഇത്രയും കേസുകളിലായി 29500 രൂപ പിഴയും ഈടാക്കി. പാലക്കാട് എൻഫോഴ്സ്‌മെന്റ് ഓഫീസിലാണ് ഏറ്റവും കൂടുതൽ വാഹനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവിടെ 50 കേസുകളിലായി 12750 രൂപയാണ് പിഴ ഈടിക്കയത്. ഏറ്റവും കുറവ് ഒറ്റപ്പാലം, ചിറ്റൂർ ഓഫീസിലാണ്. ഇവിടെ രണ്ട് വീതം നാല് കേസുകളാണ് രജിസ്റ്റർ ചെയ്തത്. രണ്ടിടങ്ങളിലും 500 രൂപ വീതവും 1000 രൂപയും പിഴയും ഈടാക്കി. പരിശോധനയിൽ വാഹനങ്ങളുടെ സേഫ്റ്റി ഗ്ലാസുകളിൽ രൂപമാറ്റം വരുത്തിയത് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും. മുന്നിലേയും പിന്നിലേയും ഗ്ലാസുകളിൽ കുറഞ്ഞത് 70 ശതമാനവും വശങ്ങളിൽ 50 ശതമാനവും സുതാര്യത ഉറപ്പാക്കണമെന്നും വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് അധികൃതർ പറഞ്ഞു.

ഓഫീസ്- കേസ് രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം- പിഴ തുക

1.പാലക്കാട് ആർ.ടി ഓഫീസ്- 08- 8000
2.ആലത്തൂർ- 11- 3500
3.മണ്ണാർക്കാട്- 07- 1750
4.ഒറ്റപ്പാലം- 02- 500
5.പട്ടാമ്പി- 10- 2500
6.ചിറ്റൂർ- 02- 500
7.പാലക്കാട് എൻഫോഴ്സ്‌മെന്റ്- 50- 12750

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, SUNFILM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.