ചിറ്റൂർ: വാട്ടർ അതോറിറ്റിയുടെ നിയന്ത്രണത്തിലുള നാട്ടുകല്ലിലെ കുടിവെള്ള പദ്ധതിയിൽ നിന്നും വീടുകളിലേക്ക് വിതരണം ചെയ്യുന്ന കുടിവെള്ളം കലങ്ങിമറിഞ്ഞതും മാലിന്യം കലർന്നതുമാണെന്ന് പരാതി . മഴ തുടങ്ങിയശേഷം പൈപ്പുവഴി ലഭിക്കുന്ന വെള്ളം ഈ രീതിയിലാണെന്നാണ് പരാതിയുള്ളത്. വിഷയം വാട്ടർ അതോറിറ്റി ജീവനക്കാരുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ബോർ വെല്ലിൽ നിന്നുവരുന്നത് തന്നെ കലങ്ങിയ നിലയിലാണെന്നും തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നുമാണ് മറുപടി. കലങ്ങിമറിഞ്ഞ മാലിന്യം കലർന്ന വെള്ളം കുടിവെള്ളത്തിനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കാൻ നിർബന്ധിതരാകുന്ന ഗുണഭോക്താക്കൾ പകർച്ചവ്യാധികളുടെ ഭീഷണിയിലാണ്. നാട്ടുകൽ, പണിക്കർ കളം, അത്തിക്കോട്, പണിക്കൻ പൊറ്റ തുടങ്ങിയ പ്രദേശങ്ങളിലെ അഞ്ഞൂറിൽപ്പരം കുടുംബങ്ങളാണ് നാട്ടുകൽ കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്നത്. അധികൃതർ പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടെത്തണമെന്നാണ് ഇവരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |