നെന്മാറ: നെന്മാറ എക്‌സൈസ് റേഞ്ച് ടീം ഓണ സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി പയ്യാങ്കോട് കാന്തളം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 50 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവും കടത്തിക്കൊണ്ടുവന്ന ബൈക്കും പിടികൂടി. കയറാടി പയ്യാങ്കോട് മണപ്പുള്ളി വീട്ടിൽ സുരേന്ദ്രൻ എന്ന സുര(53)പയ്യാങ്കോട്, പടിഞ്ഞാറെപറമ്പിൽ മുരളി (37) എന്നിവരെ അറസ്റ്റ് ചെയ്തു. ഇതിൽ ഒന്നാംപ്രതി സുരേന്ദ്രൻ മദ്യക്കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ പ്രതിയാണ്. എക്‌സൈസ്, പൊലീസ് എന്നിവരുടെ നീക്കം വിളിച്ചറിയിക്കാൻ കയറാടി പയ്യാങ്കോട് ഭാഗങ്ങളിലുള്ള മദ്യപർക്ക് സൗജന്യമായും വിലകുറച്ചും മദ്യം നൽകി അധികൃതരുടെ നീക്കം മനസിലാക്കി മദ്യം ഒളിപ്പിക്കുന്ന രീതിയാണ് ഇയാൾക്കുള്ളത്. അതിനാൽ ഇയാളെ പിടികൂടാൻ സാധിക്കാറില്ല. ഓണവുമായി ബന്ധപ്പെട്ട നടത്തിയ വ്യത്യസ്ത പരിശോധനയിൽ വിവിധ കെ.എസ്.ബി.സി ഷോപ്പുകളിൽ നിന്നായി 500 മില്ലിയുടെ 50 കുപ്പികൾ വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പിടികൂടിയത്.
നെന്മാറ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ,കെ.പി. സുധീർ, പ്രിവന്റീവ് ഓഫീസർ എം.എൻ. സുരേഷ് ബാബു, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.പി. വേണുഗോപാലൻ, സി. തേജസ്, സി. സന്തോഷ് കുമാർ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ വി. പ്രേമകുമാരി, പി.എ. സിജിമേരി തുടങ്ങിയവർ ചേർന്നാണ് പിടികൂടിയത്. പ്രതികളെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |