മണ്ണാർക്കാട്: മധു വധക്കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ പ്രതികൾ ശ്രമിച്ചതിന്റെ തെളിവുകൾ പുറത്ത്. 11 പ്രതികൾ സാക്ഷികളെ വിളിച്ചതിന്റെ രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു.
സാക്ഷി വിസ്താരത്തിന് ഹാജരാകുന്നതിന് തൊട്ട് മുമ്പുവരെ പ്രതികൾ സാക്ഷികളെ ബന്ധപ്പെട്ടിരുന്നതായി ഫോൺകാൾ രേഖകളിൽ നിന്ന് വ്യക്തമാണ്. മരയ്ക്കാർ, ഷംസുദീൻ, നജീബ്, സജീവ് തുടങ്ങിയ പ്രതികളാണ് കൂടുതൽ തവണയും സാക്ഷികളുമായി ഫോണിൽ ബന്ധപ്പെട്ടിരിക്കുന്നത്. ചില സാക്ഷികളെ പ്രതികൾ 63 തവണ വരെ വിളിച്ചിട്ടുണ്ട്. ഫോൺ വിളികളെല്ലാം സാക്ഷി വിസ്താരം തുടങ്ങുന്നതിന് മുൻപുള്ള മാസങ്ങളിലെന്നതും ശ്രദ്ധേയമാണ്. പ്രതികളുമായി അടുപ്പം പുലർത്തിയ എട്ട് പേർ ഇതുവരെ കൂറുമാറിയിട്ടുണ്ട്.
നാലുകൊല്ലമായി 16 പ്രതികളും ജാമ്യത്തിലാണ്. പ്രതികളും സാക്ഷികളും ഒരേ നാട്ടുകാരെന്നതും സാക്ഷികളിൽ ചിലരെങ്കിലും പ്രതികളുടെ ആശ്രിതർ എന്നതും സാക്ഷികളെ സ്വാധീനിക്കാൻ വഴിയൊരുക്കിയെന്ന വാദവും ഉയരുന്നുണ്ട്. പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി ഈ മാസം 16ന് കോടതി പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |