❏നവീകരണം ആറ്, ഏഴ് പ്ലാറ്റ്‌ഫോമുകളിൽ.
❏60 ലക്ഷം രൂപ-ചെലവ്.
ഷൊർണൂർ: റെയിൽവേ സ്റ്റേഷനിലെ പുതുതായി നിർമ്മിച്ച ആറ്, ഏഴ് പ്ലാറ്റ്‌ഫോമുകളിലെ നവീകരണം ആരംഭിച്ചു. പ്ലാറ്റ്‌ഫോമുകളിൽ യാത്രക്കാർക്ക് ഇരിക്കാവുന്ന സംവിധാനങ്ങളാണ് ഏർപ്പെടുത്തുന്നത്. റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിലെ ടിക്കറ്റ് കൗണ്ടർ ഉൾപ്പെടുന്ന കെട്ടിടത്തിന്റെ മേൽക്കൂരയും ഷീറ്റുമേഞ്ഞ് നവീകരിക്കുന്നുണ്ട്.
60 ലക്ഷം രൂപ ചെലവ് വരുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ റെയിൽവേ ജംഗ്ഷനിൽ ഏഴ് പ്ലാറ്റ്‌ഫോമുകളുണ്ടെങ്കിലും ഇതിൽ മുഴുവൻ ഭാഗത്തും ഷീറ്റില്ലാത്തതിനാൽ യാത്രക്കർ മഴയും വെയിലുമേറ്റാണ് ട്രെയിൻ കാത്തുനിൽക്കുന്നത്. വലിയ പ്ലാറ്റ്‌ഫോമുകളായ നാല്-അഞ്ച്, ആറ്-ഏഴ് എന്നിവയിലൊന്നും മുഴുവൻ ഭാഗത്ത് മേൽക്കൂരയില്ല. പുതിയ സംവിധാനം വരുന്നതോടെ മഴയേൽക്കാതെ നിൽക്കാനാവുമെന്നാണ് റെയിൽവേയുടെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |