പാലക്കാട്: തെരുവുനായ്ക്കളുടെ പ്രജനനം കുറയ്ക്കുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന എ.ബി.സി പദ്ധതിപ്രകാരം ഇതുവരെ 47,825 തെരുവുനായക്കളെ വന്ധ്യംകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. തെരുവുനായകളെ കൊല്ലാതെ വംശവർദ്ധനവ് തടയുന്നതിനും പേ വിഷബാധ നിയന്ത്രണത്തിനുമായി നടപ്പിലാക്കിയ പദ്ധതിയാണിത്.
നിലവിൽ ജില്ലയിൽ പാലക്കാട്, ചിറ്റൂർ, ആലത്തൂർ, ഒറ്റപ്പാലം എന്നിങ്ങനെ നാല് എ.ബി.സി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. മണ്ണാർക്കാട്, പട്ടാമ്പി ബ്ലോക്കുകളിൽ പുതിയ യൂണിറ്റ് ആരംഭിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടക്കുന്നു.
തുക വകയിരുത്തിയ പഞ്ചായത്തിൽ നിന്നും നായക്കളെ പിടിച്ച് വന്ധ്യംകരിച്ച് മരുന്നും ഭക്ഷണവും നൽകി മൂന്നുദിവസം നിരീക്ഷിച്ചതിന് ശേഷം അതാത് പ്രദേശത്ത് തിരിച്ചുവിടുകയാണ് ചെയ്യുന്നത്. ശസ്ത്രക്രിയയ്ക്ക് വിധേയമായ നായകളെ തിരിച്ചറിയുന്നതിനുവേണ്ടി ചെവിയിൽ വി അടയാളം ഉണ്ടാക്കും. ഓരോ യൂണിറ്റും പ്രവർത്തിക്കുന്നത് സർക്കാർ മൃഗാശുപത്രിയോട് അനുബന്ധിച്ചുള്ള കെട്ടിടത്തിലാണ്. ജില്ലാ മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടറാണ് പദ്ധതി നിർവഹണ ഉദ്യോഗസ്ഥൻ. ഓരോ യൂണിറ്റിലും രണ്ട് ഡോക്ടർമാർ, ഒരു അറ്റൻഡർ, നാല് നായ പിടുത്തക്കാർ എന്നിവരടങ്ങുന്ന സംഘം പ്രവർത്തിക്കുന്നുണ്ട്.
ചെലവ് ഒന്നിന് 1500 രൂപ
ഒരു നായയുടെ വന്ധ്യംകരണത്തിന് 1500 രൂപയാണ് ചെലവ് കണക്കാക്കുന്നത്. ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ എല്ലാവർഷവും പദ്ധതിക്കുവേണ്ടി മാറ്റി വെയ്ക്കാറുണ്ട്. ബാക്കി തുക ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമപഞ്ചായത്തുകളും നഗരസഭയും നീക്കിവെക്കുന്നു.
ജില്ലയിൽ ഇതുവരെ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |