SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.24 PM IST

പറമ്പിക്കുളം ഡാം ഷട്ടർ തകർച്ച: നെൽകൃഷിയെ ബാധിക്കും

pady

ചിറ്റൂർ: പറമ്പിക്കുളം ഡാം ഷട്ടറുകളുടെ അപ്രതീക്ഷിതമായ തകർച്ച ചിറ്റൂർ മേഖലയിലെ നെൽകൃഷിയെ സാരമായി ബാധിക്കും. രണ്ടാം വിള കൃഷിയിറക്കാൻ സാധിക്കില്ല.
കിഴക്കൻ മേഖലയിലെ തെങ്ങ് കൃഷിയേയും നാളികേര ഉത്പാദനത്തേയും ബാധിക്കും. സംസ്ഥാനത്തെ പ്രധാന കള്ളുത്പാദന മേഖലയാണ് ചിറ്റൂർ. പറമ്പിക്കുളത്തെ വെള്ളത്തിന്റെ അഭാവം കള്ളുത്പാദനം പാടെ നിലയ്ക്കാനിടയാക്കും. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകാനും കാരണമാകും. ഷട്ടർ തകർന്നതോടെ ഡാമിലെ വെള്ളം ചാലക്കുടി പുഴയിലൂടെ ഒഴുക്കിവിടുകയാണ്. വെള്ളം പൂർണ്ണമായി ഒഴുക്കി വിട്ട ശേഷം മാത്രമെ ഷട്ടറുകൾ പരിശോധിക്കാനും അറ്റകുറ്റപണികൾക്കും സാധിക്കുകയുള്ളു എന്ന് അധികൃതർ പറഞ്ഞു.

തമിഴ്നാട്ടിലെ പൊള്ളാച്ചി തിരുപ്പൂർ തുടങ്ങിയ പ്രദേശങ്ങളിലെ തെങ്ങുകൃഷിക്കും കുടിവെള്ളത്തിനും പറമ്പിക്കുളത്തു നിന്നുള്ള വെള്ളമാണ് ഉപയോഗപ്പെടുത്തുന്നത്. കോണ്ടൂർ കനാൽ വഴി മുഴുവൻ സമയവും തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന വെള്ളവും ഷട്ടറിന്റെ തകർച്ചയോടെ പൂർണ്ണമായും നിലക്കും. ഇത് തമിഴ്നാട്ടിലെ തെങ്ങ് കൃഷിയേയും കുടിവെള്ളത്തേയും ബുദ്ധിമുട്ടിലാക്കുന്ന സാഹചര്യമുണ്ടാക്കും. ഷട്ടറുകൾ എന്നു നേരെയാകും എന്നതിന് നിലവിൽ യാതൊരു ഉറപ്പുമില്ലെന്നതും കർഷകർക്ക് ആശങ്ക കൂട്ടുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.