ഷോളയൂർ: ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലെ ഹെൽത്തി കേരള കാമ്പെയിനിന്റെ ഭാഗമായി ഹോട്ടലുകളും ബേക്കറികളിലും ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ വ്യാപക പരിശോധന നടത്തി. പഴകിയ ഭക്ഷണ സാധനങ്ങൾ കണ്ടെത്തിയതും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതുമായ മൂന്ന് കടകൾക്ക് നോട്ടീസ് നൽകുകയും ഒരു ഹോട്ടൽ പൂട്ടിക്കുകയും ചെയ്തു.
ഷോളയൂർ പഞ്ചായത്തിന്റെ കീഴിലെ ആനക്കട്ടി, കോട്ടത്തറ പ്രദേശത്തെ ഹോട്ടലുകളിലും ബേക്കറി എന്നിവിടങ്ങളിലാണ് ഹെൽത്ത് ഇൻസ്‌പെക്ടർ എസ്.എസ്. കാളിസ്വാമിയുടെ നേതൃത്വത്തിൽ ഷോളയൂർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പഴകിയ ഭക്ഷണ സാധനങ്ങൾ, ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്നതും വൃത്തിഹീനായ സാഹചര്യത്തിൽ നടത്തി കൊണ്ടുവന്ന അമന ഹോട്ടൽ അടയ്ക്കാൻ ഹെൽത്ത് ഇൻസ്‌പെക്ടർ നിർദ്ദേശം നൽകി. മൂന്ന് ഹോട്ടലുകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് അറിയിച്ചു. പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ രഞ്ജിത്ത്, ലാലു പി.കെ, രവി എസ്, ഉമേഷ് രാജ് ആർ.ബി, നജി ചന്ദ്രൻ, ഡ്രൈവർ സ്വാമിനാഥൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |