അടൂർ : ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി കെ.എസ്. ആർ. ടി. സി നടത്തിയ ഉല്ളാസയാത്രയിൽ അടൂർ ഡിപ്പോയ്ക്ക് മികച്ച വരുമാനം. 2022 ഏപ്രിൽ 10 ന് മലക്കപ്പാറയിലേക്കായിരുന്നു ആദ്യ സർവീസിന് തുടക്കം. ഇതിനോടകം വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്കായി 28 സർവീസുകൾ നടത്തി. അതുവഴി ഡിപ്പോയ്ക്ക് ലഭിച്ചതാകട്ടെ 10,40,277 രൂപ. കിലോമീറ്ററിന് ശരാശരി 70 മുതൽ 90 രൂപ വരെയാണ് വരുമാനം ലഭിച്ചത്. സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, ഒാർഡിനറി ബസുകളാണ് ഇതിനായി ഉപയോഗിച്ചത്.ഏറ്റവും കൂടുതൽ സർവീസ് നടത്തിയത് ഗവിയിലേക്കായിരുന്നു. ഒാർഡിനറി ബസിലുള്ള യാത്രയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. കൊച്ചിയിൽ നിന്ന് ക്രൂയിസിൽ 5 മണിക്കൂർ വരുന്ന യാത്ര ആസ്വദിക്കാനും ഏറെപ്പേർ എത്തിയിരുന്നു. സൂപ്പർ ഡീലക്സ് ബസിലെ യാത്രയും ഒപ്പം ആഡംബര കപ്പലിലെ യാത്രയുമായതിനാൽ കുടുംബത്തോടൊപ്പം ഉല്ലസിക്കാൻ എത്തിയവരും ഏറെയായിരുന്നു. നാലമ്പല ദർശനത്തിനായി 4 സർവീസുകൾ നടത്തി. അതിനും മികച്ച വരുമാനം ലഭിച്ചു. വർഷത്തിലൊരിക്കൽ നടതുറക്കുന്ന തിരുവൈരാണിക്കുളത്തേക്ക് നടത്തിയ ആത്മീയ യാത്രയിലും മുഴുവൻ സീറ്റുകളും ഭക്തർ കൈയ്യടക്കി. ടൂർ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നതിനായി ബി. ടി. സി ഉല്ലാസയാത്ര എന്ന പേരിൽ ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. യാത്ര ആഗ്രഹിക്കുന്നവർക്ക് ഗൂഗിൾപേ, ഫോൺ പേ തുടങ്ങിയ സംവിധാനങ്ങളിലൂടെയും സീറ്റ് റിസർവ് ചെയ്യാം എന്നതും ഉല്ലാസ യാത്രികർക്ക് ഏറെ സഹായകമായി.
ഇതുവരെ നടത്തിയ ട്രിപ്പുകൾ
മലക്കപ്പാറ - 4
വാഗമൺ - 3
നാലമ്പല ദർശനം - 4
മൂന്നാർ ട്രിപ്പ് (രണ്ട് ദിവസം) - 3,
ഗവി - 6
തിരുവൈരാണിക്കുളം - 1
ക്രൂയിസ് യാത്ര - 3
കുമരകം ബോട്ട് യാത്ര - 2
പമ്പ - 2
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |