കോന്നി : പേരുവാലിയിൽ വനംവകുപ്പ് നട്ടുപിടിപ്പിച്ച തേക്കിൻ തൈകൾ നശിക്കുന്നു. കോന്നി വനം വിവിഷനിലെ ഞള്ളൂർ ഉത്തരകുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയാണിവിടം. 1957 ൽ നട്ടുപിടിപ്പിച്ച തേക്ക് മുറിച്ചുമാറ്റിയതിന് ശേഷമാണ് 2022 ൽ പുതിയ തൈകൾ നട്ടത്. 57,05000 രൂപയായിരുന്നു തൈകൾ നട്ടുപിടിപ്പിക്കുന്നത്തിനുള്ള അടങ്കൽ തുക. 32,520 തേക്കിൻ തൈകളാണ് നട്ടത് . തേക്ക് തൈകൾക്ക് ചുറ്റിലുമുള്ള കാടുകൾ നീക്കംചെയ്യാതെ വന്നതോടെ തേക്കിൻ തൈകൾ പകുതിയിലേറെയും നശിച്ചു . തൈകൾ നട്ടുപിടിപ്പിച്ചതിന് ശേഷം ഒറ്റത്തവണ മാത്രമാണ് കാടുകൾ നീക്കംചെയ്തത്. ശരിയായ രീതിയിൽ സൂര്യപ്രകാശം ലഭിക്കാതെ വന്നതോടെ തൈകളുടെ വളർച്ച മുരടിച്ചു. തൈകൾ നട്ടുപിടിപ്പിക്കുമ്പോൾ ഇതിന്റെ പരിപാലനം കൂടി മുന്നിൽ കണ്ടാണ് ഇത്രയും തുക വനംവകുപ്പ് ചെലവഴിക്കുന്നത്. തൈകൾ കൃത്യമായി പരിപാലിക്കപ്പെടാതെ വന്നതോടെ ലക്ഷക്കണക്കിന് രൂപയാണ് വനം വകുപ്പിന് നഷ്ടപ്പെട്ടത്. പേരുവാലിയിൽ നിന്ന് മുറിച്ചുമാറ്റി ലേലം ചെയ്യുന്ന തേക്ക് മരങ്ങളിലൂടെ കോടിക്കണക്കിന് രൂപയാണ് വനം വകുപ്പിനും സർക്കാരിനും ലഭിക്കുന്നത്. ഒരു തൈ നശിക്കുമ്പോൾ അത്രയും നഷ്ടം ഉണ്ടാകും. മുൻ വർഷങ്ങളിൽ കൃത്യമായി പരിപാലിച്ച് വന്നിരുന്ന മരങ്ങളാണ് ഇത്തവണ ശരിയായ രീതിയിൽ പരിപാലിക്കാതെ നശിക്കുന്നത്. വിത്ത് നട്ട് മുളപ്പിച്ച തൈകളാണ് നട്ടത്. തൈകൾ ഗുണമേന്മ ഉള്ളതായിരുന്നില്ല എന്ന് പരാതിയുണ്ട് തൈകൾ നടുമ്പോൾ മൂന്ന് വർഷം ഇതിന്റെ പരിപാലന ചുമതല കരാറുകാരനാണ്. ജലസേചന സൗകര്യം ഉണ്ടായിട്ടും തൈകൾ ഉണങ്ങിപ്പോകാതിരിക്കാൻ വാട്ടർ ട്രീറ്റ്മെന്റ് നടത്തിയിട്ടില്ല. ഇത് തൈകളുടെ വളർച്ചയെ സാരമായി ബാധിച്ചു. പ്രദേശത്തെ ഫയർ ലൈൻ തെളിക്കുന്ന ജോലികളും പൂർത്തിയായിട്ടില്ല.
32,520 തേക്കിൻ തൈകൾ
തൈകൾ നട്ടത്: 2022 ൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |