SignIn
Kerala Kaumudi Online
Sunday, 01 September 2024 5.02 AM IST

വേനൽ ചതിച്ചില്ല വള്ളിക്കോട്ട് നൂറുമേനി

Increase Font Size Decrease Font Size Print Page
photo

വള്ളിക്കോട്: കൊടുംവേനൽ സൃഷ്ടിച്ച ആശങ്കകളെ വള്ളിക്കോട്ടെ നെൽകർഷകർ അതിജീവിച്ചു. കൊയ്ത്തു നടക്കുന്ന പാടങ്ങളിലെല്ലാം വിളവ് നൂറുമേനി. കാലംതെറ്റിയെത്തിയ പെരുമഴയും വെള്ളപ്പൊക്കവുമായിരുന്നു മുൻ വർഷങ്ങളിലെ വില്ലൻ. രണ്ടര വർഷങ്ങൾക്കിടയിലുണ്ടായ അഞ്ച് വെള്ളപ്പൊക്കങ്ങൾ കനത്ത നഷ്ടമാണ് കർഷകർക്കുണ്ടാക്കിയത്. ഇത്തവണ കനത്ത വേനലിൽ നെല്ല് നശിക്കുമോ എന്നായിരുന്നു ഭയം. ആദ്യഘട്ടത്തിൽ വിതച്ച 150 ഹെക്ടർ പാടശേഖരങ്ങളിലാണ് ഇപ്പോൾ വിളവെടുപ്പ് നടക്കുന്നത്.

ജില്ലയിൽ അപ്പർ കുട്ടനാട് കഴിഞ്ഞാൽ ഏ​റ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന പാടശേഖരമാണ് വള്ളിക്കോട്ടേത്. 15 വാർഡുകളുള്ള ഗ്രാമപഞ്ചായത്തിൽ 9 വലിയ പാടശേഖരങ്ങളുണ്ട്.

പ്രതികൂല കാലാവസ്ഥകൾ സൃഷ്ടിച്ച നഷ്ടം മൂലം കൃഷിയിൽ നിന്ന് പിൻമാറാൻ പലരും തീരുമാനിച്ചിരിക്കെയാണ് നൂറുമേനി വിളവ് നേടിയുള്ള ആശ്വാസം.

കാലാവസ്ഥയെക്കുറിച്ചുള്ള ആശങ്ക മൂലം ഇത്തവണ മകര കൃഷി ഇറക്കാൻ വൈകിയിരുന്നു. ഇതാണ് കൊയ്ത്ത് കുംഭത്തിലാകാൻ കാരണം. കടുത്ത വേനലിനെ തുടർന്ന് പാടങ്ങൾ വിണ്ടുകീറിയതായിരുന്നു ആദ്യ പ്രതിസന്ധി. ഇടയ്ക്ക് ലഭിച്ച മഴയിൽ പാടങ്ങൾ ഉഴുതുമറിച്ച് വിത്ത് വിതയ്ക്കുന്നതിന് പാകമാക്കിയപ്പോഴാണ് പെരുമഴ തുടങ്ങിയത്. ഇതോടെ വിത മുടങ്ങി. കൈപ്പട്ടൂർ പാടശേഖരത്തിൽ വിത്ത് വിതച്ചെങ്കിലും നശിച്ചു. വീണ്ടും വിത്ത് വിതച്ചെങ്കിലും പിന്നീട് കനത്ത വേനലായി.

പ്രധാന നെല്ല് സംഭരണ കേന്ദ്രം

സപ്‌ളൈകോയുടെ പ്രധാന നെല്ല് സംഭരണ കേന്ദ്രമാണ് വള്ളിക്കോട്. കഴിഞ്ഞ തവണ കൃഷിയിലൂടെ ലഭിച്ചത് 500 ടൺ നെല്ലാണ്. ഇതിൽ 400 ടൺ സപ്ളൈകോ സംഭരിച്ചു. നെൽകൃഷി പ്രോത്സാഹിപ്പിക്കാൻ ഗ്രാമപഞ്ചായത്തും കൃഷി ഭവനും പല പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്. കൂടുതൽ കർഷകരെ നെൽകൃഷിയിലേക്ക് ആകർഷിക്കാനുള്ള ശ്രമത്തിലാണവർ.

500 ഏക്കർ പാടശേരം

1. വേട്ടക്കുളം

2.കാരുവേലിൽ

3.നടുവത്തോടി

4.നരിക്കുഴി

5.തലച്ചേമ്പ്

6.കൊല്ലാ

7.അട്ടത്തോട്

8.തട്ട


കർഷകർ : 210

---------------------

" കാലാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ പഞ്ചായത്തും കൃഷി വകുപ്പും ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കണം. വേനൽക്കാലത്ത് വെള്ളം എത്തിക്കുന്നതിനും മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകുന്നതിനും സൗകര്യം വേണം. "

പാടശേഖര സമിതി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.