തിരുവല്ല: പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ നിരണത്തെ ഡക്ക് ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള താറാവ്, കോഴി, വളർത്ത് പക്ഷികൾ എന്നിവയെ കൊന്നൊടുക്കും. റാപ്പിഡ് റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിലാകും പ്രവർത്തനം.
നിരണം ഡക്ക് ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവിടെയുള്ള എല്ലാ താറാവുകൾക്കും ദയാവധം നൽകി ശാസ്ത്രീയമായി സംസ്‌കരിക്കും. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ വിളിച്ചുചേർത്ത യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമെടുത്തു. ഇന്ന് രാവിലെ എട്ടിന് ഈ നടപടികൾ സ്വീകരിക്കാനാണ് ധാരണ. പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റർ ചുറ്റളവ് ഇൻഫെക്ടഡ് സോണായും പത്തു കിലോമീറ്റർ ചുറ്റളവ് സർവൈവൽ സോണായും പ്രഖ്യാപിക്കും. ഇൻഫെക്ടഡ് സോണിൽ ഉൾപ്പെടുന്ന എല്ലാ പക്ഷികളെയും ഇല്ലായ്മ ചെയ്യാനും തീരുമാനമായി. ഇതിന് ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കളക്ടർ നിർദേശം നൽകി.
ഡക്ക് ഫാമിൽ 2500 വലിയ താറാവുകളും 1500 ചെറിയ താറാവുകളും ഇപ്പോഴുണ്ട്. വായുവിലൂടെ രോഗം അതിവേഗത്തിൽ പടരുന്നതിനാലാണ് രോഗബാധിച്ചവയേയും സമീപപ്രദേശങ്ങളിലെയും പക്ഷികളെ കൂട്ടത്തോടെ കൊല്ലുന്നത്.
കർഷകർക്കും ഡക്ക് ഫാമിനും ഭാരിച്ച നഷ്ടമാണ് രോഗബാധ ഉണ്ടാക്കുന്നത്. ഈർപ്പം നിലനിൽക്കുന്നതിനാൽ പക്ഷികളെ കൊന്നൊടുക്കിയശേഷം കത്തിച്ചുകളയാനാണ് നീക്കം. തുടർന്ന് പ്രദേശത്ത് ശുചീകരണം നടത്തും.
കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലുമൊക്കെ മുമ്പ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഡക്ക് ഫാമിൽ പക്ഷിപ്പനി പടർന്നു പിടിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.
ഡോ.രാജു, അസി.ഡയറക്ടർ.
ഡക്ക് ഫാമിൽ
പുറത്തെ പക്ഷികളുമായി സമ്പർക്കം ഒഴിവാക്കാനായി താറാവുകളെ ഇപ്പോൾ തുറന്നുവിടുന്നില്ല. കുട്ടനാട്ടിലെ ചാര, ചെമ്പല്ലി, വിഗോവ ഇനത്തിലുള്ള താറാവുകളാണ് ഇവിടെയുള്ളത്. 1966ൽ സ്ഥാപിതമായ ഡക്ക് ഫാമിന്റെ പ്രവർത്തനം രണ്ടര ഏക്കറിലാണ്. ഒരു അസി.ഡയറക്ടറുടെ നേതൃത്വത്തിൽ സർജൻ, ക്ലാർക്ക്, അറ്റന്റർ, 15 തൊഴിലാളികൾ, കാവൽക്കാരൻ, പാർട്ട് ടൈം സ്വീപ്പർ എന്നിവർ ജോലിയെടുക്കുന്നുണ്ട്. ദിനംപ്രതി നൂറുകണക്കിന് താറാവിൻ കുഞ്ഞുങ്ങളെ അടവച്ച് വിരിയിക്കുന്ന ഹാച്ചറിയും മഞ്ഞാടിയിൽ പ്രവർത്തിക്കുന്നുണ്ട്.
5000 + താറാവുകളെ കൊല്ലും,
ശാസ്ത്രീയമായി സംസ്‌കരിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |