SignIn
Kerala Kaumudi Online
Friday, 27 September 2024 5.05 PM IST

ഡക്ക് ഫാമിൽ പക്ഷിപ്പനി : 2293 താറാവുകൾക്ക് ദയാവധം

Increase Font Size Decrease Font Size Print Page
farm

തിരുവല്ല : പക്ഷിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി നിരണം ഡക്ക് ഫാമിലെ രോഗം ബാധിച്ച 2293 താറാവുകൾക്ക് ദയാവധം. മുട്ടയിടുന്ന താറാവുകളെ ഉൾപ്പെടെ ഇന്നലെ ദ്രുതകർമ്മസേന കൊന്നൊടുക്കി. ഇതിൽ 835 വലിയ താറാവുകൾ ഉൾപ്പെടും. ഫാമിലെ താറാവുകളെ കൊല്ലാൻ ഇന്നുകൂടി സമയം വേണ്ടിവരും. 1500 കുഞ്ഞുങ്ങൾ അടക്കം 4000 താറാവുകളെയാണ് ഫാമിൽ ഉണ്ടായിരുന്നത്. മൃഗസംരക്ഷണ വകുപ്പ് ഇതിനായി ദ്രുതകർമ്മ സേനയുടെ 5 സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ഇവർ ഘട്ടംഘട്ടമായി പ്രവർത്തികൾ പൂർത്തിയാക്കും. ഫാമിന് പുറത്തുള്ള ഒരുകിലോമീറ്റർ പരിധിയിലുള്ള വളർത്തു പക്ഷികളെ നാളെ കൊന്നു തുടങ്ങും. വളർത്തുപക്ഷികളുടെ കണക്കെടുപ്പ് ആശാ വർക്കർമാർ നടന്നുവരികയാണ്. കഴിഞ്ഞദിവസം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിലാണ് മുഴുവൻ താറാവുകളെയും കൊല്ലാൻ തീരുമാനമെടുത്തത്. ഇന്നലെ രാവിലെ 8ന് നടപടി തുടങ്ങി. സീനിയർ വെറ്ററിനറി സർജൻ ഡോ.ജോർജ് വർഗീസാണ് കോർഡിനേറ്റർ.

ഗ്യാസ് ചേമ്പറിൽ കത്തിച്ചു
ജനവാസ മേഖലയായതിനാൽ കൊന്നൊടുക്കിയ താറാവുകളെ ഗ്യാസ് ചേമ്പറിലാണ് കത്തിക്കുന്നത്. താറാവുകളെ ഗ്യാസ് ബർണർ ഉപയോഗിച്ച് സംസ്‌കരിക്കുന്നത് ആദ്യമാണ്. പുക അധികം ഉയരാതിരിക്കാനും നടപടികൾ വേഗത്തിലാക്കാനുമാണ് ഇത്തരത്തിൽ സംസ്‌കരിച്ചത്.

പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവ് ഇൻഫെക്ടഡ് സോണായും 10 കിലോമീറ്റർ ചുറ്റളവ് സർവൈവൽ സോണായും പ്രഖ്യാപിച്ചിരുന്നു. ഇൻഫെക്ടഡ് സോണിൽ ഉൾപ്പെടുന്ന എല്ലാ വളർത്തുപക്ഷികളെയും കൊല്ലുവാനും തീരുമാനമായിട്ടുണ്ട്. ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവ് വൈറസ് ബാധ്യത മേഖലയായി കണക്കാക്കിയിട്ടുണ്ട്. ഇവിടെ കർഷകർ വളർത്തുന്ന പക്ഷികളെ മുൻകരുതൽ എന്ന നിലയിൽ കൊന്നൊടുക്കും. ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ മേഖലയിലെ വളർത്തുപക്ഷികളുടെ എണ്ണം എടുത്തുവരികയാണ്. പക്ഷികളെ കൊല്ലുന്ന ജോലികൾ പൂർത്തിയാകാൻ ഒരാഴ്ച വേണ്ടിവരും.

പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയിൽ നിന്ന് വളർത്തുപക്ഷികളെ പുറത്തേക്ക് കൊണ്ടുപോകുന്നതിനും അകത്തേക്ക് കൊണ്ടുവരുന്നതിനും നിരോധനം ഏർപ്പെടുത്തി. അതേസമയം എച്ച് 5 എൻ 1 വൈറസ്, മനുഷ്യരിലേക്ക് പകരാനുള്ള സാദ്ധ്യത നിലനിൽക്കുന്നതിനാല്‍ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന ആരോഗ്യവകുപ്പ് അറിയിച്ചു.

ജില്ലാകളക്ടർ സ്ഥലത്തെത്തി

നിരണം ഡക്ക്ഫാമിൽ ജില്ലാകളക്ടർ എസ് പ്രേംകൃഷ്ണൻ സന്ദർശിച്ച് നടപടികൾ വിലയിരുത്തി. ഇന്നലെ രാവിലെ 11ന് സ്ഥലത്തെത്തിയ അദ്ദേഹം ദ്രുതകർമ്മസേനയുടെ പ്രവർത്തനം നിരീക്ഷിച്ചശേഷം ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.