പത്തനംതിട്ട : തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാത്രം ഒരാഴ്ചകൊണ്ട് മുന്നൂറിലധികം കൊവിഡ് കേസുകളാണ് വർദ്ധിച്ചത്. എഴുന്നൂറ് ആയിരുന്നു ജില്ലയിലെ ഏറ്റവും ഉയർന്ന കൊവിഡ് നിരക്ക്. എന്നാൽ ഇത്തവണ എഴുന്നൂറും പിന്നിട്ട് ആയിരത്തിലേക്കെത്തുമോയെന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ് അധികൃതർ. തിരുവല്ല, മല്ലപ്പള്ളി, സീതത്തോട്, കോയിപ്രം, കടപ്ര എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. അയിരൂർ , നിരണം, പ്രമാടം എന്നിവിടങ്ങളിൽ മുപ്പത് കഴിഞ്ഞ മൂന്ന് യുവാക്കൾ കൊവിഡ് ബാധിച്ച് മരിച്ചു. രണ്ടാം ഘട്ടം തീഷ്ണമാകുമ്പോൾ കുട്ടികളിലടക്കം കൊവിഡ് വലിയ രീതിയിൽ ബാധിക്കുന്നതായാണ് വിലയിരുത്തൽ.
പൊതുയോഗങ്ങൾ ആർക്ക് വേണ്ടി
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി പൊതുയോഗങ്ങളും സ്വീകരണ പരിപാടികളും നടന്നതാണ് കൊവിഡ് വർദ്ധിക്കാൻ കാരണം. ഇപ്പോഴും പൊതുയോഗങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടില്ല. എണ്ണം കുറയ്ക്കുകമാത്രമാണ് ചെയ്തത്. എന്നാൽ അതിൽ കൂടുതൽ ആളുകൾ എല്ലായിടത്തും എത്താറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |