കടമ്മനിട്ട: കാവിലമ്മയ്ക്ക് മുന്നിൽ പക്ഷിക്കാേലങ്ങൾ ഉറഞ്ഞാടി. പടയണിയുടെ ആറാംനാൾ പക്ഷിക്കോലത്തിനായിരുന്നു പ്രാധാന്യം. വനങ്ങളെയും പ്രകൃതിയെയും പുനരുജ്ജീവിപ്പിച്ച് പക്ഷികൾക്ക് വഴിപാടർപ്പിക്കുന്ന അടവി കണ്ട് ഭക്തർ തൊഴുത് നിന്നു. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ടാണ് അടവി വഴിപാട്. പനമരം തീയിലിട്ട് ആർപ്പുവിളകളോടും വാദ്യമേളങ്ങളോടും കൂടി കരക്കാർ മുകളിലേക്ക് ഉയർത്തി. കളത്തിലേക്ക് താഴ്ത്തി വീണ്ടും ഉയർത്തി. മരങ്ങളോടുള്ള ഭക്തി കണ്ട് ഭഗവതി അനുഗ്രഹം ചൊരിയുന്നതായാണ് വിശ്വാസം. തുടർന്നാണ് പക്ഷിക്കോലങ്ങൾ ഉറഞ്ഞെത്തിയത്. കുഞ്ഞുങ്ങൾക്ക് പുള്ളുരോഗമുണ്ടാകുന്നത് ആവാസ കേന്ദ്രങ്ങളില്ലാതെ അലയുന്ന പക്ഷികൾ കാരണമെന്നും പറയുന്നുണ്ട്. പക്ഷികളെ പ്രീതിപ്പെടുത്താനാണ് പക്ഷിക്കോലങ്ങളെത്തുന്നത്. കൂട്ടക്കോലങ്ങളും ഭൈരവിക്കോലങ്ങളും കൂടിയെത്തിയതോടെ അടവി ദിവസത്തെ ചടങ്ങുകൾ പൂർണമായി.
വലിയപടയണിക്കു മുൻപുള്ള ഇടപ്പടയാണ് ഇന്ന്. ചെറുകോലങ്ങളും കരക്കോലവും ഭൈരവിക്കോലവും ഇന്ന് തുള്ളിയൊഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |