പത്തനംതിട്ട : ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജില്ലയിൽ ഇന്നലെ സാധനങ്ങൾ വാങ്ങാനുള്ളവരുടെ തിരക്കായിരുന്നു. പൊലീസ് പരിശോധന കർശനമാക്കിയെങ്കിലും വാഹനങ്ങൾ കൂട്ടമായി നഗരത്തിലെത്തി. സൂപ്പർമാർക്കറ്റുകളിലും പലചരക്ക് കടകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. ഇന്നും തിരക്ക് ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. കൊവിഡ് അതിവേഗ വ്യാപനത്തിൽ ഇത്തരത്തിലുള്ള തിരക്ക് വലിയ അപകടം ഉണ്ടാക്കാൻ സാദ്ധ്യതയുണ്ട്.
തിരക്ക് നിയന്ത്രിക്കും
പൊതുനിരത്തുകളിലും കടകളിലും വ്യാപാരസ്ഥാപനങ്ങളിലും ഉണ്ടാകാവുന്ന തിരക്ക് പ്രോട്ടോക്കോൾ ലംഘനങ്ങൾ സൃഷ്ടിക്കുന്നില്ലെന്ന് അധികൃതർ ഉറപ്പാക്കും. അവശ്യസാധനങ്ങൾ വാങ്ങുന്നതിനും മറ്റും സ്വാഭാവികമായി ഉണ്ടാകാവുന്ന തിരക്ക് നിയന്ത്രിക്കാൻ പൊലീസിനെചുമതലപ്പെടുത്തിയിട്ടുണ്ട്. മാസ്‌കിന്റെ ശരിയായ ഉപയോഗം, സാനിറ്റൈസറിന്റെ ലഭ്യത, സാമൂഹിക അകലം പാലിക്കൽ എന്നീ നിബന്ധനകളിൽ ഒരു തരത്തിലുമുള്ള ലംഘനവും അനുവദിക്കില്ല. രണ്ട് മീറ്റർ അകലം പാലിക്കാതെയും സാനിറ്റൈസർ ലഭ്യമാക്കാതെയുമിരുന്നാൽ കടയുടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നത് തുടരും. തിക്കും തിരക്കും ആൾക്കൂട്ടവും ഉണ്ടാകാതിരിക്കാൻ പൊലീസ് പരിശോധനകളും പട്രോളിംഗും ശക്തമാക്കും.
പരിഭ്രാന്തി വേണ്ട
ലോക്ക് ഡൗൺ പ്രഖ്യാപിച്ച കാരണത്താൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട . ഏത് അടിയന്തര ഘട്ടങ്ങളിലും സഹായത്തിന് പൊലീസുണ്ടാകും. ആശുപത്രി, മരുന്ന്, അവശ്യസാധനങ്ങൾ തുടങ്ങിയവയ്ക്കായി പൊലീസിനെ വിളിക്കാം. 112 ടോൾ ഫ്രീ നമ്പരിൽ ഇത്തരം സാഹചര്യങ്ങളിൽ വിളിച്ച് സഹായവും സേവനവും ഉറപ്പാക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |