പത്തനംതിട്ട : ഐക്കാട് കാഞ്ഞിരവിള പുത്തൻവീട്ടിൽ കെ. ഇ. മാത്യൂസിന്റെ പറമ്പിലെ 1000 മൂടോളം ഡ്രാഗൺ ഫ്രുട്ട് മരങ്ങൾ വിളവെടുപ്പിന് പാകമായി. കഴിഞ്ഞ സീസണിൽ ഒരു ലക്ഷം രൂപയുടെ വിൽപന നടന്നതാണ് . പക്ഷേ ലോക് ഡൗൺ മൂലം കച്ചവടക്കാരെത്തുന്നില്ല. മാത്യൂസ് മാത്രമല്ല, നിരവധി കർഷകരാണ് ഇൗ പ്രതിസന്ധി നേരിടുന്നത്. മിക്ക പഴവർഗങ്ങളുടെയും സ്ഥിതി ഇതാണ്. കൊവിഡ് മൂലം വിപണിയിൽ പൊതുവേ മാന്ദ്യമാണ്. അതിനുപുറമേയാണ് ലോക് ഡൗൺ. ഇതോടെ കച്ചവടക്കാർക്ക് യാത്ര ചെയ്യാൻ കഴിയാതായി. പഴുത്ത് നിൽക്കുന്ന ഫലങ്ങൾ ദിവസങ്ങൾക്കുള്ളിൽ നശിക്കും.
മഴയും കാറ്റും പ്രശ്നമാണ്. , മൾബറി, മാങ്ങ, സപ്പോട്ട, പേരയ്ക്ക തുടങ്ങിയവയും വ്യാപകമായി നശിക്കുന്നു. പഴങ്ങൾ വാങ്ങി ശേഖരിക്കാൻ കച്ചവടക്കാർക്കും താൽപര്യമില്ല.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കടയിലേക്ക് ആളുകൾ എത്തുന്നത് കുറഞ്ഞെന്ന് വ്യാപാരികൾ പറഞ്ഞു. വാങ്ങി സൂക്ഷിച്ചവയെല്ലാം കേടുവന്ന് നശിച്ചു. വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വില കുറച്ചുകൊടുത്തിട്ടും ആർക്കും വേണ്ട. മഴ കനത്തതോടെ വിൽപ്പന വീണ്ടുംകുറയും. സ്റ്റോക്ക് വലിയ രീതിയിൽ എടുക്കുന്നുമില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പഴ വർഗങ്ങൾ എത്തുന്നതും കുറവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |