പത്തനംതിട്ട : കനത്തമഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ രണ്ടു താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. കോന്നി, കോഴഞ്ചേരി താലൂക്കുകളിലാണു രണ്ടു ക്യാമ്പുകൾ തുറന്നത്. 17 പേരാണ് രണ്ടു ക്യാമ്പുകളിലായി കഴിയുന്നത്. എട്ടു പുരുഷന്മാരും എട്ടു സ്ത്രീകളും ഒരു ആൺകുട്ടിയുമാണു ക്യാമ്പിലുള്ളത്.
കൊവിഡ് രോഗ ലക്ഷണമുള്ളവരോ, ഹോം ക്വാറന്റൈനിൽ ഉള്ളവരോ ഇതുവരെ ക്യാമ്പുകളിൽ ഇല്ല.
പരിയാരം മോനിഷഭവനിൽ മോഹനന്റെ വീടിന് മുകളിൽ മരം വീണ് ഭാഗിക നഷ്ടം ഉണ്ടായി. തെള്ളിയൂർ വില്ലേജിൽ ഒറ്റമാങ്കൽ ജേക്കബ് മാത്യുവിന്റെ വീട്ടിൽ കാറ്റിലും മഴയിലും പുളിമരം വീണ് ഭാഗിക കേടുപാടുകൾ ഉണ്ടായി.
പന്തളം തെക്കേക്കര വില്ലേജിൽ ഭാഗവതിക്കും പടിഞ്ഞാറ് അഞ്ചാം വാർഡിൽ കിഴവരകാലയിൽ രാജന്റെ വീടിനു മുകളിൽ പ്ലാവ് വീണു മേൽക്കൂരക്ക് കനത്ത നാശം സംഭവിച്ചു.
ഏനാദിമംഗലം വില്ലേജിൽ ആലേപ്പടി, മങ്ങാട് കെ.പി റോഡിൽ നിന്നിരുന്ന വാകമരം വീണ് ഗോകുലം വീട്ടിൽ പ്രഭാകരന്റെ വീടിനും കടമുറിക്കും സമീപത്തുള്ള എസ്.എൻ.ഡി.പിമന്ദിരത്തിനും ഭാഗിക നാശനഷ്ടമുണ്ടായി.
അടൂർ താലൂക്കിൽഇടത്തിട്ട മുറിയിൽ ഒറ്റപ്പാവിളയിൽ മധുവിന്റെ വീടിന്റെ മുകളിലേക്ക് ഇന്നലെ രാത്രിയുണ്ടായ കാറ്റിലും മഴയിലും സമീപത്തു നിന്നിരുന്ന പ്ലാവ് മരം വീണ് വീട്ടിന് ഭാഗികമായ നാശം ഉണ്ടായിട്ടുണ്ട്.
ഏഴംകുളം വില്ലേജിൽ നെടുമൺ മുറി, കാഞ്ഞിരക്കാട് പുത്തൻ വീട്ടിൽ സുജാ സജിയുടെ വീടിന്റെ മുകളിൽ മരം വീണ് ഭാഗീക നാശനഷ്ടം സംഭവിച്ചു.
കടമ്പനാട്ടുപടിഞ്ഞാറേപ്പുര ഉണ്ണികൃഷ്ണൻനായരുടെ വീടിന് മുകളിലേക്ക് മരം വീണ് ഭാഗികമായ നാശനഷ്ടമുണ്ടായി. മേപ്രാൽ പുത്തൻപറമ്പിൽ സദാനന്ദന്റെ വീടിന്റെ മുകളിൽ മരം വീണു. ഷീറ്റ്, ഭിത്തികൾ എന്നിവ തകർന്നു.
ഇന്നലെ രാവിലെ ഉണ്ടായ കാറ്റിൽ കടമ്പനാട് മണ്ണടി എസ്.ബി.ഐക്ക് സമീപം പീടികയിൽ വീട്ടിൽ മിനി ലൂക്കോസ് എന്നയാളുടെ വീടിന് മുകളിലേക്ക് മരം വീണ് ഭാഗീകമായ നാശനഷ്ടം സംഭവിച്ചു.
കുരമ്പാല വില്ലേജിൽ തവളംകുളം അനിതാ ഭവനിൽ അജി കുമാറിന്റെ വീടിനു മുകളിൽ ഇന്നലെ വൈകിട്ടത്തെ കാറ്റിൽ മരം വീണ് ഭാഗീക നാശനഷ്ടം സംഭവിച്ചു.
കുറ്റൂർ തൈമറവും കര മുറിയിൽ കല്ലുവെട്ടു കുഴിയിൽ വിജയമ്മ മനോഹരന്റെ വീടിനു മുകളിലേക്കു മരം വീണുഭാഗികമായി തകർന്നു. എങ്ങും ആളപായമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |