SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.41 PM IST

പി. പ്രസാദ്, കർമ്മം കൊണ്ട് എന്നും പത്തനംതിട്ടക്കാരൻ

1
പി. പ്രസാദിന്റെ നൂറനാട് ആശാൻ കലുങ്കിലെ വീട്

പള്ളിക്കൽ : ജനിച്ചത് ആലപ്പുഴ ജില്ലയിലാണെങ്കിലും കർമ്മം കൊണ്ട് പത്തനംതിട്ടക്കാരനാണ് നിയുക്ത മന്ത്രി പി.പ്രസാദ്. അതുകൊണ്ടുതന്നെ പത്തനംതിട്ടയുടെ രണ്ടാം മന്ത്രി കൂടിയാണ് ഇദ്ദേഹം. പള്ളിക്കൽ പഞ്ചായത്ത് അതിർത്തി പങ്കിടുന്ന ജില്ലാതിർത്തിയായ പാലമേൽ പഞ്ചായത്തിലെ മാമൂടിന് സമീപം ആശാൻ കലുങ്ക് ജംഗ്ഷനിലാണ് പ്രസാദിന്റെ വീട്. രാഷ്ട്രീയ പ്രവർത്തനത്തിൽ പ്രസാദിന്റെ തട്ടകം പത്തനംതിട്ടയായിരുന്നു. സി.പി.ഐ ആറൻമുള മണ്ഡലം സെക്രട്ടറി, ജില്ലാ അസി.സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു. കേരളത്തിലെ അറിയപ്പെടുന്ന പ്രാസംഗികനാണ്. രാഷ്ട്രീയ എതിരാളികളെ ശക്തമായ ഭാഷയിൽ വിമർശിക്കുമ്പോഴും ആർക്കും അദ്ദേഹത്തോട് ശത്രുത തോന്നാറില്ല. അതാണ് പ്രസാദിന്റെ പ്രസംഗശൈലി.

പരിസ്ഥിതി - ആദിവാസി - ദളിത് വിഷയങ്ങളിലുള്ള നിലപാടും ആഴത്തിലുള്ള പഠനവുമാണ് രാഷ്ട്രീയ നേതാവിലുപരിയായി പി.പ്രസാദിന് ജനമനസിൽ ഇടമൊരുക്കുന്നത്.

ഏറെ ശ്രദ്ധിക്കപ്പെട്ട ആറൻമുള വിമാനത്താവള വിരുദ്ധ സമിതിയുടെ മുന്നണി പോരാളിയായിരുന്നു. നർമ്മദ - ബച്ചാവോ ആന്ദോളൻ - സമരപാതയിൽ മേധാ പട്കർ, വന്ദന ശിവ എന്നിവർക്കൊപ്പം ആക്ടീവ് വോളണ്ടിയറായി മാസങ്ങളോളം പ്രവർത്തിച്ചു. പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമരത്തിലും ആറാട്ടുപുഴ , തൃക്കുന്നപ്പുഴ മേഖലകളിലെ കരിമണൽ ഖനനത്തിനെതിരെയുള്ള സമരത്തിലും പങ്കെടുത്തു.

എ.ഐ.എസ്.എഫിലൂടെ വളർന്നു

നൂറനാട് സി.ബി.എം സ്കൂളിൽ എ.ഐ.എസ്.എഫ് പ്രവർത്തകനായിട്ടാണ് രാഷ്ട്രീയ പ്രവേശം. പന്തളം എൻ.എസ്. എസ് കോളജിൽ എ.ഐ.എസ്.എഫ് യൂണിറ്റ് സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, എ.ഐ.വൈ.എഫ് സംസ്ഥാന എക്സി. കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സി.പി.ഐ സംസ്ഥാന എക്സി. അംഗവും ആൾ ഇന്ത്യാ ആദിവാസി മഹാസഭ ദേശീയ എക്സി. അംഗവുമാണ്. മുൻ മന്ത്രി ബിനോയ് വിശ്വത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായും ജനയുഗം തിരുവനന്തപുരം യൂണിറ്റ് മാനേജരായും പ്രവർത്തിച്ചു. കഴിഞ്ഞ അഞ്ചു വർഷം ഹൗസിംഗ് ബോർഡ് ചെയർമാനായിരുന്നു. സി.പി.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും എ.ഐ.ടി.യു.സി നേതാവുമായിരുന്ന നൂറനാട് പാലമേൽ മറ്റപ്പള്ളി സുജാലയത്തിൽ ജി.പരമേശ്വരൻ നായരുടെയും ഗോമതിയമ്മയുടെയും മകനായി 1969ലാണ് ജനനം. ഭാര്യ : ലൈന, മകൻ : ഭഗത്, മകൾ : അരുണ അൽ മിത്ര.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.