.
പന്തളം: ജില്ലയിൽ വൻതോതിൽ നെൽകൃഷി നശിച്ച പ്രദേശങ്ങളിലൊന്ന് പന്തളമാണ്. കരിങ്ങാലി പുഞ്ചയിലും മഞ്ഞനംകുളം പുഞ്ചയിലുമാണ് നഷ്ടമേറെ. 138 ഏക്കറുള്ള വലിയകൊല്ലയിൽ 95 ഏക്കറിലായിരുന്നു കൃഷിയിറക്കിയത്. 10 ഏക്കറിലെ നെല്ല് കൊയ്‌തെടുക്കാനായി. ബാക്കിയുള്ള 85 ഏക്കറിലെ നെല്ലാണ് വെള്ളത്തിൽ മുങ്ങിനശിച്ചത്. വാരുകാെല്ലയിൽ 40 ഏക്കറിൽ കൃഷിചെയ്തു. 30 ഏക്കറിലെ നെല്ല് കൊയ്‌തെടുത്തു. 12 ഏക്കറിലെ നെല്ല് മുങ്ങിനശിച്ചു. 140 ഏക്കറുള്ള ചിറ്റിലപ്പാടത്തെ 20 ഏക്കറിലെ കൃഷിയാണ് നശിച്ചത്. മഞ്ഞനംകുളത്ത് ആകെയുള്ള 18 ഏക്കറിലെയും കൃഷിനശിച്ചു.
കരിങ്ങാലി പുഞ്ചയും മഞ്ഞനംകുളം പുഞ്ചയും പ്രിൻസിപ്പൽ കൃഷി ഓഫീസർ അനില മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. വലിയകൊല്ല പാടശേഖര സമിതി സെക്രട്ടറി സുഗതൻ, ചിറ്റിലപ്പാടം പാടശേഖര സമിതി പ്രസിഡന്റ് കെ.എൻ. രാജൻ എന്നിവരുടെ നേതൃത്വത്തിൽ കർഷകർ തങ്ങൾക്കുണ്ടായ നഷ്ടം സംഘത്തിന് വിശദമായി കാണിച്ചുകൊടുത്തു.
കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ ജാൻസി കെ. കോശി, ലൂയിസ് മാത്യു, പന്തളം കൃഷി ഓഫീസർ സൗമ്യ ശേഖർ, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ പോൾ പി. ജോസഫ്, ബിജുകുമാർ, പാഡി മാർക്കറ്റിംഗ് ചുമതലയുള്ള കൃഷി അസിസ്റ്റന്റുമാരായ കെ. രഘുനാഥ്, ഷിബു കെ.സി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |