പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 277 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മറ്റ് സംസ്ഥാനത്ത് നിന്ന് വന്നതും, 276 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത എട്ടു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 1,04,447 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 97,082 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.ജില്ലയിൽ ഇന്നലെ 995 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 95,315 ആണ്.
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ
എട്ടു പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
1). കുളനട സ്വദേശി (54),
2). റാന്നി പെരുനാട് സ്വദേശി (62),
3). വടശേരിക്കര സ്വദേശി (49).
4). റാന്നി പഴവങ്ങാടി സ്വദേശി (80).
5). അരുവാപ്പുലം സ്വദേശി (76).
6). മെഴുവേലി സ്വദേശി (76) .
7). ആനിക്കാട് സ്വദേശി (61).
8) ആനിക്കാട് സ്വദേശി (61) .
11 പ്രദേശങ്ങളിൽ ലോക്ക് ഡൗൺ ഇളവുകളില്ല
പത്തനംതിട്ട : ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റും (ടി.പി.ആർ) കൂടുതലുള്ള പത്ത് പഞ്ചായത്തുകളിലും ഒരു നഗരസഭയിലും ലോക്ക് ഡൗൺ ഇളവുകൾ ഇല്ലെന്നും കർശന നിയന്ത്രണങ്ങൾ തുടരുമെന്നും ജില്ലാ കളക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റിൽ ഓൺലൈനായി ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് കളക്ടറുടെ തീരുമാനം അറിയിച്ചത്.
പുറമറ്റം, കടപ്ര, നാറാണംമൂഴി, റാന്നിപഴവങ്ങാടി, കലഞ്ഞൂർ, പന്തളം തെക്കേക്കര, പ്രമാടം, കുന്നന്താനം, റാന്നിപെരുനാട് , പള്ളിക്കൽ എന്നീ പത്ത് പഞ്ചായത്തുകളിലും പന്തളം നഗരസഭയിലും ലോക്ക് ഡൗൺ ഇളവുകൾ ഉണ്ടായിരിക്കില്ല. 20 മുതൽ 35 ശതമാനത്തിന് മുകളിൽ ടി.പി.ആർ കൂടിയ പ്രദേശങ്ങളാണിവ. നിലവിൽ ഈ പ്രദേശങ്ങളിലുള്ള രോഗികളുടെ എണ്ണം 100 നും 300 നും ഇടയിലുമാണുള്ളത്. ഈ സാഹചര്യം കണക്കിലെടുത്താണു നിയന്ത്രണം തുടരുന്നത്.
കൂടാതെ കണ്ടെയ്ൻമെന്റ് സോണുകളിലും ലോക്ക്ഡൗൺ ഇളവുകൾ ബാധകമല്ല. ഇളവുകൾ ലഭ്യമായ പ്രദേശങ്ങളിൽ അനുവദിച്ചിരിക്കുന്ന സ്ഥാപനങ്ങൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കണം. തുണിക്കടകൾ, സ്വർണ്ണക്കടകൾ, ഷോറൂമുകൾ, ബാങ്കുകൾ തുടങ്ങിയ മറ്റ് സ്ഥാപനങ്ങളിൽ വായുസഞ്ചാരം ഉറപ്പുവരുത്തണം. കർശന നിയന്ത്രണം ആവശ്യമുള്ള പ്രദേശങ്ങളിലും ഇളവുകളുള്ള സ്ഥാപനങ്ങളിലും നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പുവരുത്തണമെന്നും യോഗം നിർദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |