പന്തളം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ടു ഭർത്താവ് കിരൺ കുമാറിനെ പന്തളത്തെത്തിച്ചു തെളിവെടുത്തു. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ ശാസ്താംകോട്ട ഡിവൈ.എസ്.പി പി.രാജ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. വിസ്മയയുമായി കിരൺ പോയ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിന് സമീപമുള്ള തൂക്കുപാലത്തിലാണ് ആദ്യം കൊണ്ടുപോയത്. തുടർന്നു വിസ്മയ പഠിച്ചിരുന്ന മന്നം ആയുർവ്വേദ കോളേജിലെത്തിച്ചു തെളിവെടുത്തു. കോളേജിന്റെ പ്രധാന കവാടത്തിന് മുന്നിൽ എത്തിച്ചെങ്കിലും ജീപ്പിൽ നിന്ന് പുറത്തിറക്കിയില്ല. പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് ആളുകളും തടിച്ചുകൂട്ടിയിരുന്നു.
ആയുർവേദ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥി ആയിരുന്ന വിസ്മയ ഭർത്താവിന്റെ ഉപദ്രവം സഹിക്കാതെ സ്വന്തം വീട്ടിലേക്കു മാറുകയും വിവാഹമോചന നടപടികളുമായി മുന്നോട്ടുപോയിരുന്നതുമാണ്. ഇതിനിടെ ഇയാൾ കോളേജിലെത്തി വിസ്മയയെ വീട്ടിലേക്കു കൊണ്ടുപോയിരുന്നു. മുമ്പും പല തവണ ഇയാൾ ഇവിടെയെത്തി വിസ്മയയെ കണ്ടിരുന്നു. ഇക്കാര്യങ്ങളുടെ തെളിവുകൾ ശേഖരിക്കാനാണ് കിരണിനെ പന്തളത്തെത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |