കോഴഞ്ചേരി : കോയിപ്രം പഞ്ചായത്ത് ഏഴാം വാർഡിലെ പി.ഐ.പി കനാലിന് കുറുകെയുള്ള ഇരപ്പംതോട്ടിലെ വെള്ളം കനാലിന് അടിയിലൂടെ കടത്തി വിടാൻ ലക്ഷങ്ങൾ മുടക്കി കലുങ്ക് നിർമ്മിച്ചത് അശാസ്ത്രീയമായ രീതിയിലാണെന്നും ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും കേരളാ കോൺഗ്രസ് എം ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് കുര്യൻ മടയ്ക്കൽ, കോയിപ്രം മണ്ഡലം പ്രസിഡന്റ് സി.തോമസ്, വാർഡ് മെമ്പർ ലിജോയ് കുന്നപ്പുഴ എന്നിവർ ആവശ്യപ്പെട്ടു. ലക്ഷങ്ങൾ മുടക്കി കലുങ്ക് നിർമ്മിച്ചിട്ടും ഒരു ദിവസത്തെ മഴ പെയ്താൽ തന്നെ സമീപത്തെ 15 ഓളം വീടുകളിൽ വെള്ളം കയറുന്ന അവസ്ഥയാണുള്ളത്. ഇതിന് അടിയന്തരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജലസേചന മന്ത്രി റോഷി അഗസ്റ്റിന് നിവേേദനം നൽകിയതായും അവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |