കോന്നി : കൊവിഡ് തീവ്രവ്യാപനം കണ്ടെത്തിയതോടെ കോന്നിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പത്തിനും പതിനഞ്ച് ശതമാനത്തിലും ഇടയിലാണ്. നേരത്തെയും കോന്നി പഞ്ചായത്തിൽ
തീവ്രവ്യാപനമുണ്ടായിരുന്നെങ്കിലും ലോക്ക് ഡൗൺ സമയത്ത് നിയന്ത്രണ വിധേയമായിരുന്നു. എന്നാൽ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിലാണ് വീണ്ടും വൻ വർദ്ധനവ് കണ്ടെത്തിയിരിക്കുന്നത്.
രോഗ വ്യാപനത്തെ തുടർന്ന് ഇന്നലെ മുതൽ കർശന നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്ന് ആശങ്ക സൃഷ്ടിക്കുന്നു. മിക്ക വാർഡുകളിലും കണ്ടെയ്ൻമെന്റ് സോണുകളും നിലവലുണ്ട്. ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാണെങ്കിലും രോഗബാധിതരുടെ എണ്ണത്തിൽ കുറവില്ല.
നിയന്ത്രണം കർശനമാക്ക
കൊവിഡ് വ്യാപനം നിയന്ത്രണാതീതമായതോടെ പഞ്ചായത്തും പൊലീസും നിയന്ത്രണങ്ങൾ കർശനമാക്കി. യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. അടിയന്തര യാത്രകളും വിവാഹം, മരണം എന്നിവ ഒഴികെയുള്ള യാത്രകളും നിരോധിച്ചു. അവശ്യ വസ്തുക്കൾ വാങ്ങാൻ പോകുന്നവർ കൈയ്യിൽ റേഷൻ കാർഡ് കരുതണം. അനുമതിയുള്ള . സ്വകാര്യ സ്ഥാപനങ്ങളും അക്ഷയകളും മാത്രമെ പ്രവർത്തിക്കാൻ പാടുള്ളു.
ആശങ്ക വർദ്ധിക്കുന്നു
ചിറ്റാർ, സീതത്തോട് , തേക്കുതോട്, തണ്ണിത്തോട് തുടങ്ങിയ കിഴക്കൻ മേഖലകളിലുള്ളവർ വിവിധ ആവശ്യങ്ങൾക്ക് പ്രധാനമായും ആശ്രയിക്കുന്നത് കോന്നിയെയാണ്. മിനി സിവിൽ സ്റ്റേഷൻ, താലൂക്ക് ആശുപത്രി , സപ്ളൈ ഓഫീസ്, തുടങ്ങിയ സ്ഥാപനങ്ങൾപ്രവർത്തിക്കുന്നതും കോന്നി ടൗണിലാണ്. മെഡിക്കൽ കോളേജിലേക്ക് വന്നുപോകുന്നവരും കോന്നിയിലെത്തും.
കോന്നിയിൽ തീവ്രവ്യാപനം കണ്ടെത്തിയതോടെ ഈ പ്രദേശങ്ങളിലുള്ളവരും ആശങ്കയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |