പന്തളം : ഇന്ത്യാ പ്രൈം ഓതർ അവാർഡിന് കവിയും ചെറുകഥാകൃത്തും ഇംഗ്ലീഷ് നോവലിസ്റ്റുമായ ഡോ.രതീഷ് കുമാർ അർഹനായി. വേ റ്റു പ്രൊഫസി എന്ന ഇംഗ്ലീഷ് കൃതിയ്ക്കാണ് പുരസ്‌കാരം. സമകാലീന ഇന്ത്യൻ ജീവിത യാഥാർത്ഥ്യങ്ങളെ ചിത്രീകരിയ്ക്കുന്ന ഈ നോവൽ അത്ഭുതകരവും വിസ്മയകരവുമായ അനുഭവങ്ങളാണ് വായനക്കാരന് സമ്മാനിക്കുന്നത്. ഡൽഹി ആസ്ഥാനമായ ഫോക്‌സ്‌ക്ലൂസ് ഇന്ത്യാ ലിറ്റററി സംഘടനയുടെ ഇന്ത്യയിലെ പ്രഥമ എഴുത്തുകാർക്കുള്ള അവാർഡാണ് ലഭിച്ചത്. സേർച്ച് ഓഫ് ഡിവൈൻ, ദി അർബൻ എന്നീ ഇംഗ്ലീഷ് നോവലുകളും പേപ്പർ ബോട്ട്, അഹല്യാ , തെറ്റ് എന്നീ കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സർവ്വകലാശാല കാര്യവട്ടം കാമ്പസിൽ നിന്ന് സാമൂഹ്യശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും കൗമാരക്കാരുടെ സ്വഭാവ സവിശേഷതകളെ കുറിച്ചുള്ള പഠനത്തിന് പി.എച്ച്.ഡിയും നേടിയിട്ടുണ്ട്. അമേരിക്കൻ നോർത്ത് വെസ്റ്റേൺ സർവ്വകലാശാലയിൽ നിന്നും സ്‌പോർട്‌സ് മാർക്കറ്റിംഗിൽ ഡിപ്ലോമയും സാസ് യൂണിവേഴ്‌സിറ്റിയിൽ നിന്നും സോഫ്റ്റ് വെയർ ഫോർ സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസിൽ ഡിപ്ലോമയും നേടി. പെൻസിൽവാനിയ യൂണിവേഴ്‌സിറ്റിയിൽ ഇംഗ്ലീഷ് ഫോർ ജേർണലിസത്തിൽ പഠനം നടത്തുന്നു. നിരവധി പ്രസംഗങ്ങൾ പരിഭാഷപ്പെടുത്തുകയും പരസ്യമേഖലയിൽ സ്‌ക്രീപ്റ്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ സെക്ഷൻ ഓഫീസറാണ്. കൊടുമൺ അങ്ങാടിക്കൽ സ്വദേശിയാണ്. രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകനും അദ്ധ്യാപകനുമായിരുന്ന അന്തരിച്ച പന്തളം ഭരതന്റെ മകൾ പ്രിയതാ ഭരതനാണ് ഭാര്യ. വിദ്യാർത്ഥിനികളായ പദ്മ, പാർത്ഥ എന്നിവരാണ് മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |