പത്തനംതിട്ട : ജില്ലയിലെ കേന്ദ്ര സംഘത്തിന്റെ സന്ദർശനത്തിന് ശേഷം സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രവർത്തനം സജീവമാക്കാൻ നീക്കം. ജില്ലയിൽ ആകെ 42 സെക്ടറൽ മജിസ്ട്രേറ്റുമാരാണ് നിലവിലുള്ളത്. മുനിസിപ്പാലിറ്റികളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ എണ്ണം കൂടുതലാണ്. പ്രദേശം കൂടുതലുള്ളതുകൊണ്ടും മുനിസിപ്പാലിറ്റികളിൽ കണക്കുകൾ കൂടുതലുള്ളതുകൊണ്ടും ഇവിടെ നിയന്ത്രണത്തിന് കൂടുതൽ ക്രമീകരണം ആവശ്യമാണ്. തിരുവല്ലയിൽ മൂന്ന്, പത്തനംതിട്ടയിൽ ഒൻപത്, അടൂർ രണ്ട്, പന്തളം രണ്ട്, മറ്റുള്ളവ പഞ്ചായത്തുകളിലും എന്നിങ്ങനെയാണ് സെക്ടറൽ മജിസ്ട്രേറ്റുമാരുള്ളത്. ഇവരുടെ നിലവിലുള്ള പ്രവർത്തനം കുറച്ച് കൂടി മെച്ചപ്പെടുത്താൻ കേന്ദ്ര സംഘം നിർദേശം നൽകിയിരുന്നു. പ്രധാനപ്പെട്ട വകുപ്പുകളിലെ ഉന്നത സ്ഥനമുള്ളവരാണ് സെക്ടറൽ മജിസ്ട്രേറ്റുമാരായി നിയമിച്ചിരിക്കുന്നത്.
വീട്ടിലെ ക്വാറന്റൈൻ ഫലവത്താകുന്നില്ലെന്ന സംഘത്തിന്റെ കണ്ടെത്തലിൽ കൂടുതൽ ജാഗ്രത പാലിക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |