പത്തനംതിട്ട : ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളികളിൽ വാക്സിനെടുത്തവർ വളരെ കുറവ്.
10,468 പേരിൽ 237 പേർ മാത്രമാണ് ഇതുവരെ വാക്സിൻ എടുത്തിട്ടുള്ളത്. നിലവിൽ ഗർഭിണികൾക്കും വയസ് അടിസ്ഥാനത്തിലുള്ളവർക്കും പ്രവാസികൾക്കും തുടങ്ങി ഓരോ വിഭാഗത്തിനും വാക്സിൻ സ്ളോട്ടുകൾ അനുവദിക്കുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക ക്രമീകരണം ഒരുക്കിയാൽ വാക്സിൻ വേഗത്തിൽ ലഭ്യമാക്കാം.
ജില്ലയിൽ നഗരസഭകളിലാണ് അന്യസംസ്ഥാന തൊഴിലാളികൾ കൂടുതൽ താമസിക്കുന്നത്. കരാറുകാരുടെ കീഴിൽ ജോലി ചെയ്യുന്നവരെക്കുറിച്ച് മാത്രമാണ് വ്യക്തമായ വിവരങ്ങൾ ഉള്ളത്. സ്വന്തമായി വന്നു താമസിക്കുന്നതും അധികൃതരുടെ കണക്കിൽ ഇല്ലാത്തതുമായ നിരവധി ഇതരസംസ്ഥാനക്കാരും ജില്ലയിലുണ്ട്. ലൈസൻസ് ഉള്ള കരാറുകാർ അവരുടെ തൊഴിലാളികൾക്കായി കൃത്യമായി പോർട്ടലിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
നാനൂറോളം ഇതരസംസ്ഥാനക്കാർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവരിൽ പലരും നാട്ടിൽ ജോലി കുറവായതിനാൽ പോകുകയും വരികയും ചെയ്യുന്നവരാണ്.
ഇപ്പോൾ പുറത്ത് നിന്നെത്തുന്ന അന്യസംസ്ഥാന തൊഴിലാളികൾ കുറവാണെന്നാണ് അധികൃതരുടെ അഭിപ്രായം.
ജില്ലയിലുള്ളവരിൽ പലർക്കും ജോലിയില്ലാത്തതിനാൽ പലരും
നാട്ടിലേക്ക് മടങ്ങി.
" ഇതരസംസ്ഥാന തൊഴിലാളികൾക്ക് വാക്സിൻ വേഗത്തിലാക്കും. നിലവിൽ വിവിധ വിഭാഗങ്ങൾക്ക് നൽകിവരികയാണ്.
ഡോ.എ.എൽ.ഷീജ
(ഡി.എം.ഒ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |