പത്തനംതിട്ട : ഓണം വിപണിയിലെ സുരക്ഷ ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്ക്വാഡുകൾ പരിശോധന ആരംഭിച്ചു. സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ നിർദേശപ്രകാരമാണിത്. ഇന്നലെ മുതൽ ആരംഭിച്ച പരിശോധന 22 വരെ തുടരും. രണ്ട് സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന. കോന്നി, അടൂർ മണ്ഡലം ഒരു സ്ക്വാഡും തിരുവല്ല, റാന്നി, ആറൻമുള മണ്ഡലം മറ്റൊരു സ്ക്വാഡും. രണ്ട് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ രണ്ട് സ്ക്വാഡിലും പ്രവർത്തിക്കുന്നുണ്ട്. ഭക്ഷണത്തിന്റെ ഗുണ നിലവാരവും സ്ഥാപനത്തിലെ ശുചിത്വവും പരിശോധിച്ച് പ്രോസിക്യൂഷൻ നടപടികളുമായി മുമ്പോട്ട് പോകും.
വ്യാപാരികൾ ശ്രദ്ധിക്കേണ്ടത്
1.ലേബലില്ലാതെ എത്തുന്ന ഭക്ഷണ സാധനങ്ങൾ വിൽക്കരുത്
2.ലൈസൻസില്ലാത്ത ഭക്ഷണ പാക്കറ്റുകൾ വില്പനയ്ക്കെടുക്കരുത്
3. ഭക്ഷ്യ സുരക്ഷാ ലൈസൻസുകൾ സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം
4. ശുചിത്വമില്ലാതെ സ്ഥാപനങ്ങൾ പ്രവർത്തിക്കരുത്
5. കൊവിഡ് മാനദണ്ഡം പാലിച്ച് വേണം പ്രവർത്തനം
ഉപഭോക്താക്കൾ ശ്രദ്ധിക്കാൻ
മാർക്കറ്റ് വിലയിൽ കുറച്ചുള്ള ഭക്ഷണ സാധനങ്ങൾ എത്തിയാൽ റിപ്പോർട്ട് ചെയ്യണം. ക്രിത്രിമ നിറം അടങ്ങിയ ഭക്ഷണ സാധനങ്ങൾ കണ്ടാൽ അറിയിക്കണം.
►വെളിച്ചെണ്ണ, നെയ്യ്, പായസക്കിറ്റ്, ശർക്കര, പപ്പടം എന്നിവയിലാണ് ഓണക്കാലത്ത് ഏറ്റവും കൂടുതൽ തട്ടിപ്പ് നടത്തുന്നത്.
ലൈസൻസില്ലാതെ പ്രവർത്തിച്ചാൽ അഞ്ച് ലക്ഷം രൂപ പിഴയും ആറ് മാസം തടവും
ലേബലില്ലാതെ സാധനങ്ങൾ വില്പനയ്ക്കെത്തിച്ചാൽ 3 ലക്ഷം രൂപ പിഴയും തടവും
പരാതി അറിയിക്കാൻ :
തിരുവല്ല, റാന്നി, ആറൻമുള : 8943346539, 8943346588
അടൂർ , കോന്നി : 8943346589, 7593000862
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |