പെരിങ്ങനാട് : കാഴ്ചപ്പറമ്പിൽ കാർഷിക സമൃദ്ധിയൊരുക്കി പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവ ക്ഷേത്ര ഭരണസമിതി. കൊവിഡിനെ തുടർന്ന് കെട്ടുൽസവം നടത്താൻ പറ്റാത്ത സാഹചര്യത്തിലാണ് കാളയും കുതിരയും എല്ലാം അണിനിരന്ന് കാണികൾക്ക് ദൃശ്യവിരുന്നൊരുക്കുന്ന രണ്ടേക്കർ വരുന്ന കാഴ്ചപ്പറമ്പിലടക്കം ക്ഷേത്രം ഭരണസമിതി കൃഷിയിറക്കിയത്. അയ്യൻവേലിൽ, ഇരുവേലിൽ, വള്ളിക്കുളം, മാനക്കോട് എന്നിവിടങ്ങളിലെ ക്ഷേത്ര സ്ഥലത്തും കൃഷി ചെയ്യുന്നുണ്ട്. വാഴ, ചേന, ചേമ്പ്, കാച്ചിൽ, കപ്പ, ഇഞ്ചി, കരനെൽ കൃഷി, പുൽക്കൃഷി എന്നിവ സമൃദ്ധിയൊരുക്കുന്നു. ക്ഷേത്രത്തിലേക്ക് ആവശ്യമായ വാഴയില ഈ കൃഷിയിടത്തിൽ നിന്നാണ് എടുക്കുന്നത്. മറ്റു ഉത്പ്പന്നങ്ങൾ ക്ഷേത്ര ആവശ്യം കഴിഞ്ഞ് പുറത്ത് നൽകും. ഗോശാലയും കാഴ്ചപ്പറമ്പിനോട് ചേർന്നുണ്ട്. ഏഴു പശുക്കളും മൂന്നു കാളകളുമാണ് ഇവിടെയുള്ളത്. പാൽ ക്ഷേത്രത്തിലെ ആവശ്യം കഴിഞ്ഞ് പുറത്ത് വീട്ടുകാർക്കും ക്ഷീരകർഷക സംഘത്തിനും നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |