കോന്നി : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് ജില്ലയിൽ കടുത്ത ആശങ്ക. അടുത്ത മൂന്ന് ദിവസം ശക്തമായ മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയിൽ ജാഗ്രതാ നിർദ്ദേശം നൽകി. മഴയ്ക്കൊപ്പം കാറ്റിനും സാദ്ധ്യതയുണ്ട്.
തുടർച്ചയായി സംസ്ഥാനത്ത് കൂടുതൽ മഴ ലഭിക്കുന്ന ജില്ലയാണ് പത്തനംതിട്ട. കഴിഞ്ഞ തുലാമഴയും വേനൽ മഴയും കൂടുതൽ ലഭിച്ചത് പത്തനംതിട്ടയിലായിരുന്നു. സംസ്ഥാന ശരാശരിയേക്കാൾ നൂറ് ശതമാനം അധിക മഴയാണ് കഴിഞ്ഞ കാലവർഷത്തിൽ ലഭിച്ചത്. മലയോര ജില്ലയായതിനാൽ തുടർച്ചയായി ഉണ്ടാകുന്ന മഴ ആശങ്കകൾക്കും കാരണമാകുന്നു.
നദികളിൽ ജലനിരപ്പ് ഉയരുന്നു
ശക്തമായ മഴയെ തുടർന്ന് ജില്ലയിലെ നദികളിൽ ജലനിരപ്പ് ഉയർന്നും താഴ്ന്നും നിൽക്കുന്നതിനാൽ തീരദേശങ്ങളിലെ ആശങ്ക ഒഴിയുന്നില്ല. അച്ചൻകോവിൽ, പമ്പ, മണിമല, കല്ലാർ തുടങ്ങിയ നദികളാണ് പ്രധാനമായും ജില്ലയിലൂടെ ഒഴുകുന്നത്. അച്ചൻകോവിൽ, പമ്പ നദികളിലെ ജലനിരപ്പ് ആശങ്കകൾ സൃഷ്ടിക്കുന്നു. അച്ചൻകോവിൽ കാടുകളിൽ ഉരുൾപൊട്ടലിനും പമ്പയിൽ ഡാമുകൾ നിറയുന്നതിനും സാദ്ധ്യത കൂടുതലാണ്.
വനമേഖലയിൽ നിയന്ത്രണം
വനമേഖലയിൽ മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി സൂചന നൽകിയതോടെ നദീതീരങ്ങളിൽ താമസിക്കുന്നവർ ഭീതിയിലാണ്. അച്ചൻകോവിലാറ്റിലെ ജലനിരപ്പ് മുൻകൂട്ടി അറിയാൻ വനംവകുപ്പും അരുവാപ്പുലം ഗ്രാമപഞ്ചായത്തും റിവർ സ്‌കെയിൽ സ്ഥാപിച്ചിട്ടുണ്ട്. വെള്ളത്തിന്റെ ഏറ്റക്കുറച്ചിൽ സ്‌കെയിൽ പരിശോധിച്ചാൽ മനസിലാക്കാൻ കഴിയും. മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാകാനുളള സാദ്ധ്യത മുന്നിൽ കണ്ട് രാത്രി യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. മഴ തുടരുന്ന സാഹചര്യത്തിൽ താലൂക്ക് ഓഫീസുകളിൽ കൺട്രോൾ റൂമുകൾ സജീവമാണ്.
പൊതുജനങ്ങൾ അറിയാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |