SignIn
Kerala Kaumudi Online
Thursday, 25 April 2024 8.42 PM IST

ചി​രി​തൂകി​ കളി​യാടി​...

kerishan
കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ പരിമിതപ്പെടുത്തിയപ്പോൾ ആറൻമുളയിലെ വീടുകളിൽ ഒരുങ്ങിയ ഉണ്ണിക്കണ്ണന്മാരും ഗോപികമാരും പമ്പാതീരത്ത് ഒത്തുചേർന്നപ്പോൾ.

പത്തനംതിട്ട: വീടുകളെ അമ്പാടിയാക്കി നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ ഭക്തിസാന്ദ്രമായി. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ആഘോഷങ്ങൾ നടന്നത്. വിഷാദം വെടിയാം വിജയം വരിക്കാം എന്ന സന്ദേശവുമായാണ് ബാലഗോകുലം ആഘോഷം സംഘടിപ്പിച്ചത്.
പന്തളം താലൂക്ക് പരിധിയിലുള്ള 8 മണ്ഡലങ്ങളിലായി ഇരുന്നൂറിലധികം ചെറു ശോഭായാത്രകൾ നടന്നു. 1500ൽ അധികം ബാലികാ ബാലന്മാർ രാധാ, കൃഷ്ണൻമാരായി വേഷമിട്ടു. കൊവിഡ് സാഹചര്യത്തിൽ കുടുംബശോഭായാത്രകളാണ് നടന്നത്. സമീപവീടുകളിലെ കുട്ടികൾ ചേർന്ന് ഒരു വീട്ടുമുറ്റത്ത് ഒരുമിച്ചു ചേർന്നാണ് ആഘോഷ പരിപാടികൾ നടന്നത്.
ഓമല്ലൂർ: മണ്ഡലത്തിലെ പന്ത്രണ്ടോളം ഗോകുലങ്ങളിൽ ആഘോഷം നടന്നു. ദ്വാരക ബാലഗോകുലം ഐമാലി വെസ്റ്റ്, ശ്രീ രക്തകണ്ഠാ ബാലഗോകുലം ഒാമല്ലൂർ എന്നിവയുടെ നേതൃത്വത്തിൽ ചെറുശോഭായാത്ര നടത്തി. രാവിലെ കൃഷ്ണ പൂക്കളം ഒരുക്കി ഗോകുല പ്രാർത്ഥനയോടെ ആരംഭിച്ച ആഘോഷങ്ങൾ വൈകിട്ട് പ്രസാദ വിതരണത്തോടെ സമാപിച്ചു.
അടൂർ: ബാലഗോകുലം കലഞ്ഞൂർ താലൂക്കിന്റ ആഭിമുഖ്യത്തിൽ ശ്രീ കൃഷ്ണ ജയന്തി ആഘോഷം ഭവനങ്ങളിൽ ഭക്ത്യാദര പൂർവ്വം നടന്നു. വിവിധ ബാലഗോകുലങ്ങളിൽ 422 അമ്പാടിമുറ്റങ്ങളിലായി 2200 ഓളം ഉണ്ണിക്കണ്ണൻമാരും രാധമാരും പുരാണവേഷധാരികളും അണിഞ്ഞൊരുങ്ങി. വിവിധ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങുകളിൽ പങ്കെടുത്തു. ഉറിയടിയും ആഘോഷഗീതവും ദീപാരാധനയോടും കൂടി കൃഷ്ണജയന്തി ആഘോഷം സമാപിച്ചു.
വടശേരിക്കര: ചെറുകാവ് ദേവീക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. മേൽശാന്തി ശ്രീനിവാസൻപോറ്റി ഭദ്രദീപം തെളിയിച്ചു, രാഷ്ട്രീയ സ്വയംസേവക സംഘം ഖണ്ഡ് സഹകാര്യവാഹ് പ്രമോദ്, മണ്ഡൽ കാര്യവാഹ് ആദർശ്, ബാലഗോകുലം താലൂക്ക് സഹകാര്യദർശി ആനന്ദ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.