പന്തളം: പന്നിശല്യത്തിന് പരിഹാരം ഒരുക്കാത്തതിൽ പ്രതിഷേധിച്ച് നടന്നുവന്നസമരം ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തി പന്നികളെ വെടിവച്ചത്തോടെ അവസാനിപ്പിച്ചു. തുമ്പമൺ ഗ്രാമപഞ്ചായത്തിലെ 13 വാർഡിലേയും ജനപ്രതിനിധികൾ കക്ഷി രാഷ്ട്രീയഭേദമന്യേ റാന്നി ഫോറസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ നിരാഹാരസമരമാണ് അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് സമരം ആരംഭിച്ചത്, അനുകൂലമായ നിലപാട് ലഭിക്കാത്ത പക്ഷം തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരം തുടരാനായിരുന്നു തീരുമാനം. എന്നാൽ വെള്ളിയാഴ്ച വൈകിട്ട് രണ്ടുയൂണിറ്റ് ഫോറസ്റ്റ് ജീവനക്കാർ തുമ്പമണ്ണിൽ എത്തുകയും കീരുകുഴി ഭാഗത്തുള്ള കാട്ടിൽ വെടിവച്ചു. ആറ് പന്നികൾ ഓടി രക്ഷപെട്ടു. ഇന്നലെ രാവിലെയാണ് ഫോറസ്റ്റ് ജീവനക്കാർ മടങ്ങിയത്. വരുംദിവസങ്ങളിലും എത്തി പന്നികളെ പിടികൂടുമെന്ന് ഉറപ്പ് നൽകിയതോടെയാണ് തുടർസമരം അവസാനിപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ സമരം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ.രാജേഷ്, ജനപ്രതിനിധികളായ തോമസ് വർഗീസ്, ബീന വർഗീസ് , ഗീതാ റാവു, ജയൻ.എസ് , ഗിരീഷ് , മോനി ബാബു,മറിയാമ്മ ബിജു, അമ്പിളി , ഷിനുമോൾ എബ്രഹാം, ചിഞ്ചു ഡി, പവിത്രൻ കെ.സി , മുൻ ബ്ലോക്ക് മെമ്പർ രഘു പെരുമ്പള്ളിക്കൽ, കോൺഗ്രസ് തുമ്പമൺ മണ്ഡലം പ്രസിഡന്റ് ഉമ്മൻ ചക്കാലയിൽ എന്നിവർ പ്രസംഗിച്ചു. റാന്നി ഡിവിഷൻ റേഞ്ച് ഓഫീസർ സി.പി.പ്രദീപ്, എസ്.എസ്.ഒ റൗഷാദ്, ഡി.എഫ്.ഒ അജയൻ , ബി.എഫ് .ഒ ദിലീപ് , എന്നിവർ സമരക്കാരുമായി ചർച്ച നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |