പത്തനംതിട്ട : കോളേജ് ക്ളാസുകൾ അടുത്തമാസം നാലിന് തുടങ്ങാൻ പോകുകയാണ്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം പഠിക്കാൻ പോകുമ്പോൾ പല കരുതലും വേണം. കൊവിഡ് മാനദണ്ഡം പാലിക്കൽ മാത്രം പോര. ഫീസടയ്ക്കാൻ കാശ് വേണം. ബസ് യാത്രയ്ക്കും കൊടുക്കണം. കൊവിഡ് ഉണ്ടാക്കിയ തൊഴിൽ പ്രതിസന്ധിയിൽ നിന്ന് കര കയറാൻ പല മാർഗങ്ങൾ തേടുന്നതിനിടെയാണ് നന്നുവക്കാട് ചരിവുകാലയിൽ അഭിലാഷ് പഠനച്ചെലവ് കണ്ടെത്താൻ കപ്പക്കച്ചവടം തുടങ്ങിയത്. പത്തനംതിട്ട റിംഗ് റോഡിൽ സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്ന് വെട്ടിപ്രം ഭാഗത്തേക്ക് പോകുമ്പോൾ റോഡരികിലാണ് 22കാരനായ അഭിലാഷിന്റെ കപ്പക്കച്ചവടം. ചെന്നീർക്കരയിൽ െഎ.ടി.െഎ പാസായി. ലിഫ്റ്റ് ടെക്നീഷ്യൻ കോഴ്സിനാണ് ഇപ്പോൾ ചേർന്നിരിക്കുന്നത്. ഒരു വർഷത്തെ ഡിപ്ളോമ കോഴ്സിന് ഫീസിനത്തിൽ അരലക്ഷത്തിനു മുകളിൽ ചെലവാകും. അതിനുള്ള പല വഴികൾ തേടുന്നതിനിടെയാണ് കപ്പക്കച്ചവടത്തിനിറങ്ങിയത്. അപ്പൂപ്പൻ കൃഷി ചെയ്ത 150 മൂട് കപ്പയാണ് എടുത്തിരിക്കുന്നത്. നേരത്തെ റിംഗ് റോഡിൽ ജ്യൂസ് കച്ചവടം നടത്തിയിരുന്നു. കൂലിപ്പണിക്കാരായ ഷാജിയുടെയും ശാരദയുടെയും മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |