SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.48 PM IST

തോടുകൾ കരകവിഞ്ഞു, പാടങ്ങൾ വെള്ളത്തിൽ

bridge

അടൂർ : തോരാതെ പെയ്ത കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തോടുകൾ കരകവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ ജനം വെള്ളപ്പൊക്കഭീഷണിയിലായി. ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് ശമനമുണ്ടായതോടെയാണ് ആശ്വാസമായത്.അടൂർ കെ. എസ്. ആർ. ടി. സി സ്റ്റാൻഡിലെ ഗാരേജിൽ വെള്ളം കയറി. ബസുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി നിർമ്മിച്ച റാമ്പും വെള്ളത്തിലായി.ഇവിടെ ഒഴുകിയെത്തുന്ന ജലം ഒഴുകിപ്പോകുന്നതിന് മതിയായ സംവിധാനമില്ലാത്താണ് ഗാരേജിൽ വെള്ളം കയറുന്നതിന് ഇടയാക്കിയത്. അടൂർ വലിയ തോട്ടിൽ സമീപകാലത്ത് ഉണ്ടാകാത്ത ജലനിരപ്പായിരുന്നു. പാലത്തെ മുട്ടിയൊരുമ്മിയാണ് ജലം ഒഴുകിയത്. കൊടുമൺ മേഖലയിലെ പാടശേഖരങ്ങൾ മുഴുവൻ വെള്ളത്തിനടിയിലായി. ഏക്കറ് കണക്കിന് നെൽകൃഷി നശിക്കും. കല്ലടയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. കെ. പി റോഡിൽ മാരൂർ, ഇളമണ്ണൂർ ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ട്. അടൂർ സെൻട്രൽ ജംഗ്ഷനിലും നേരിയതോതിൽ വെളളം കയറി. മാർക്കറ്റ് ജംഗ്ഷൻ - പന്നിവിഴ പാമ്പേറ്റുകളും റോഡിൽ ഒാൾ സെയ്ന്റ്സ് സ്കൂളിന് സമീപം തോട് കരകവിഞ്ഞ് റോഡിലേക്ക് വെള്ളം കയറിയതോടെ വാഹനയാത്രക്കാർ ഏറെ ബുദ്ധിമുട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.