SignIn
Kerala Kaumudi Online
Friday, 19 April 2024 10.43 PM IST

തോരുമോ മഴ തീരില്ലേ ദുരിതം ?

re

പത്തനംതിട്ട : മഴ വീണ്ടും കനക്കുമ്പോൾ എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാമെന്ന ഭീതിയിലാണ് ജനങ്ങൾ. നേരത്തെ ഉരുൾപൊട്ടിയ സ്ഥലങ്ങളിൽത്തന്നെ ഇത് ആവർത്തിക്കുമ്പോൾ അപകട ഭീഷണിയേറുകയാണ്. രാത്രിയിൽ ഭീതിയോടെയാണ് ജനങ്ങൾ കഴിയുന്നത്. നിലവിൽ ജില്ലയിൽ 44 പ്രദേശങ്ങളിൽ അപകട സാദ്ധ്യതയുണ്ട്. കോന്നിയിൽ ഒരു വീട് പൂർണമായും തകർന്നു. ഏഴ് വീടുകൾ വെള്ളം കയറി നശിച്ചു.

ഇടയ്ക്കിടെ നദിയിൽ ജല നിരപ്പ് ഉയരുന്നത് കാരണം നദീതീരത്തും താഴ്ന്ന പ്രദേശങ്ങളിലും
താമസിക്കുന്നവർ വലിയആശങ്കയിലാണ്. മലയോരമേഖലയിൽ ശക്തമായ മഴയാണ് ദിവസവും പെയ്യുന്നത്. അടുത്തദിവസങ്ങളിലുംശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് . കഴിഞ്ഞദിവസം കോന്നി കൊക്കാത്തോട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നിരുന്നു. നദീ തീരങ്ങളിൽ വെള്ളം കയറി

ക്കി

ടക്കുകയാണ്. റോഡുകളിൽ വെള്ളം കയറി ഗതാഗത തടസവും ഉണ്ടാകുന്നുണ്ട്. മലയോര മേഖലയിലുള്ളവർക്കാണ് കൂടുതൽ ദുരിതം. വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടു പലർക്കും. കാർഷിക വിളകൾ വെള്ളം കയറി നശിച്ചു.

നെൽകൃഷി നടത്താൻ കഴിയാത്ത അവസ്ഥയാണ് ഏതാനും വർഷങ്ങളായി.

ഇന്നും നാളെയും ഓറഞ്ച് അലർട്ട്

പത്തനംതിട്ട : കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മഴസാദ്ധ്യത പ്രവചന പ്രകാരം ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 15 ന് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ മഞ്ഞ അലർട്ടാണ്.

വെള്ളപ്പൊക്കം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾക്ക് സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കാനും മലയോര മേഖലയിലേക്കുള്ള സഞ്ചാരം പൂർണമായി ഒഴിവാക്കാനും നിർദ്ദേശമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.