അടൂർ: രണ്ട് കേന്ദ്രങ്ങളിലായി സൂക്ഷിച്ചിരുന്ന ലക്ഷങ്ങളുടെ മരുന്നുകൾ മഴവെള്ള പാച്ചിലിൽ നശിച്ചു. അടൂർ കണ്ണംകോട് പ്രവർത്തിക്കുന്ന കേരള മെഡിക്കൽ സർവ്വീസ് കോപ്പറേഷന്റെ മരുന്ന് സംഭരണശാലയിൽ വെള്ളംകയറി ഉണ്ടായ നഷ്ട്ടം തിട്ടപ്പെടുത്തിയിട്ടില്ല. മരുന്നുകൾ, ലോഷനുകൾ, കോട്ടനുകൾ, ബാൻഡേജ് എന്നിവ നശിച്ചു. വലിയതോടിനു സമീപത്താണ് സംഭരണശാല പ്രവർത്തിക്കുന്നത്. അഗ്നിശമന സേന വോളന്റിയർമാരുടെ സഹായത്തോടെ മരുന്നുകൾ മാറ്റാനായത് നഷ്ടത്തിന്റെ തോത് കുറച്ചു.
ഔഷധിയിൽ 25 ലക്ഷത്തിന്റെ നഷ്ടം
അടൂർ കെ.എസ്.ആർ.ടി.സി ജംഗ്ഷൻ ഭാഗത്തെ ഔഷധി മരുന്നുശാലയിൽ വെള്ളകയറി 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. തൈലം,അരിഷ്ടം, കുഴമ്പ്, ചൂർണ്ണം, കഷായം തുടങ്ങിയവ വെള്ളംകയറി നശിച്ചു. രണ്ടു ദിവസം മുൻപാണ് ഒരു ലോഡ് പുതിയ മരുന്നുകൾ ഇവിടെ എത്തിയത്. താഴ്ന്ന പ്രദേശത്താണ് ഔഷധി പ്രവർത്തിക്കുന്നതെങ്കിലും ഇത്തരം സംഭവം ആദ്യമാണെന്ന് ഡോ. ദിപ്തി കൃഷ്ണ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |