SignIn
Kerala Kaumudi Online
Friday, 19 April 2024 7.19 AM IST

പന്തളത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽത്തന്നെ

pdm
പന്തളം കുറുന്തോട്ടയം ചന്തയിൽ വെള്ളം കയറിയപ്പോൾ

പന്തളം: ഇന്നലെ പകൽ മഴ കുറവായിരുന്നെങ്കിലും താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കൂടിയതിനാൽ ആളുകളെ ക്യാമ്പിലേക്ക് മാറ്റി .പൂഴിക്കാട് തെക്കേ വല്ല്യയ്യത്ത് കോളനിയും കിടങ്ങയവും ഒറ്റപ്പെട്ടു. വല്യയ്യത്ത് പതിനാലും കിടങ്ങയത്ത് നാല് കുടുബങ്ങളുമാണ് ഒറ്റപ്പെട്ടത്. മുടിയൂർക്കോണത്ത് പുതുമനയും ഒറ്റപ്പെട്ടു. മുടിയൂർക്കോണത്തും ചേരിക്കലും രക്ഷാപ്രവർത്തനങ്ങൾക്ക് ഓരോ വള്ളങ്ങൾ എത്തിച്ചിട്ടു ണ്ട്. പൂഴിക്കാട് കിടങ്ങയത്തുള്ളവരെ അഗ്നിരക്ഷാസേന ക്യാമ്പിലേക്ക് മാറ്റി. തെക്കേ വല്ലൃയ്യത്തുള്ളവർക്ക് പൂഴിക്കാട് സ്‌കൂളിൽ ക്യാമ്പില്ലാത്തതിനാൽ കിലോമീറ്ററുകൾ താണ്ടി സെന്റ് തോമസ് സ്‌കൂളിൽ പോകാൻ കഴിയില്ല എന്ന നിലപാടിലാണ്. 235 വീടുകളിൽ വെള്ളം കയറിയിട്ടുണ്ട് പതിനാല് ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്നു. പന്തളം- പത്തനംതിട്ട റോഡിലും പന്തളം മാവേലിക്കര റോഡിലും പല ഭാഗത്തും വെള്ളം കിടക്കുന്നതിനാൽ ഗതാഗതം ഇന്നലെയും നിരോധിച്ചു .പന്തളം നഗരസഭയിൽ 9 ക്യാമ്പുകൾ പ്രവർത്തിക്കുന്നു. ,ചേരിക്കൽ ഗവ.എൽ.പി.എസ്, തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ,മുടിയൂർക്കോണം എം. ടി എൽ .പി. എസ്, കുരമ്പാല സെന്റ് തോമസ് സ്‌കൂൾ, അറത്തിൽ മുക്ക് മാർത്തോമപാരീഷ് ഹാൾ , ഇടയാടി ഗവ.എൽ.പി. എസ്, തോന്നല്ലൂർ ഗവ.എൽ പി എസ് എസ്, കടക്കാട് എൽ പി എസ് എന്നിവിടങ്ങളിലാണ് 140 കുടുംബങ്ങൾ കഴിയുന്നത്, കുളനടയിൽ ഞെട്ടൂർ അങ്കണവാടി,​ കുളനട പഞ്ചായത്ത് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ രണ്ട് ക്യാമ്പുകളിലായി 57 കുടുംബങ്ങളുണ്ട്. തുമ്പമണ്ണിൽ ഗവ.യു.പി സ്‌കൂൾ തുമ്പമൺ ,മുട്ടം ഗവ.എൽ .പി. എസ്, വൈ .എം. സി .എ ,മുട്ടം കോളനിയിലുള്ള അങ്കണവാടി എന്നിവിടങ്ങളിലായുള്ള ക്യാമ്പുകളിൽ 40 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട് .ഇവിടെ വെള്ളം ഇന്നലെ വൈകിട്ടോടെ ഇറങ്ങിത്തുടങ്ങി .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.