പത്തനംതിട്ട : തുടർച്ചയായുള്ള മഴയ്ക്ക് നേരിയ ശമനമുണ്ടായതോടെ ജില്ലാ ആസ്ഥാനത്തെ വെള്ളം ഇറങ്ങി. മൂന്ന് ദിവസമായി ജില്ലാ ആസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്.
അച്ചൻകോവിലാറിനോട് ചേർന്ന പ്രദേശമായതിനാലാണ്
നഗരത്തിൽ വേഗത്തിൽ വെള്ളം കയറുന്നത്. അബാൻ ജംഗ്ഷൻ, കോ - ഓപ്പറേറ്റീവ് കോളേജ്, സ്റ്റേഡിയം, അഴൂർ ഭാഗങ്ങളിലെല്ലാം വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത് .
അഴൂരിൽ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. വാഴമുട്ടം, വള്ളിക്കോട് പ്രദേശങ്ങളിലും വെള്ളംകയറി. താഴൂർകടവ്, കൈപ്പട്ടൂർ, ഓമല്ലൂർ ഭാഗങ്ങളിലും വെള്ളംകയറി. കൈപ്പട്ടൂരിൽ പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. കല്ലറക്കടവ് വാട്ടർ അതോറിട്ടിയുടെ പമ്പിംഗ് സ്ഥലത്ത് വെള്ളംകയറിയത് പമ്പിംഗ് തടസപ്പെടാൻ കാരണമായി. ഇത് പുനഃസ്ഥാപിച്ചില്ലെങ്കിൽ നഗരസഭയുടെ പല പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം അനുഭവപ്പെടും. വെള്ളം ഇറങ്ങുന്നുണ്ടെങ്കിലും ഇവിടെ അടിഞ്ഞ് കൂടിയ ചെളി നീക്കം ചെയ്യാൻ സമയമെടുക്കും. ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ വെള്ളക്കെട്ട് ഭാഗികമായി കുറഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |