SignIn
Kerala Kaumudi Online
Saturday, 20 April 2024 1.08 AM IST

പരമാവധി സ്ഥലങ്ങളിൽ കെ.എസ്.എഫ്.ഇ ബ്രാഞ്ച് : മന്ത്രി ബാലഗോപാൽ

ksfe
കെ.എസ്.എഫ് .ഇ ഏനാദിമംഗലം ശാഖ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: പരമാവധി സ്ഥലങ്ങളിൽ മൈക്രോ ബ്രാഞ്ച് അടക്കമുള്ള കെ.എസ്.എഫ്.ഇ ബ്രാഞ്ചുകൾ ആരംഭിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കെ.എസ്.എഫ്.ഇ ഏനാദിമംഗലം ശാഖയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

വിശ്വാസ്യതക്ക് പകരംവയ്ക്കാൻ കെ.എസ്.എഫ്.ഇയെപ്പോലെ മറ്റൊന്നില്ലെന്നും മന്ത്രി പറഞ്ഞു. കൊവിഡ് കാലഘട്ടത്തിൽ പോലും പിടിച്ചുനിൽക്കാൻ കെ.എസ്.എഫ്.ഇക്ക് കഴിഞ്ഞതായും മന്ത്രി പറഞ്ഞു. പൊതുരംഗത്ത് സർക്കാർ മേൽനോട്ടത്തിൽ ചിട്ടി എന്ന ആശയം മുന്നോട്ട് വച്ചത് കെ.എസ്.എഫ്.ഇയാണ്. ജില്ലയിൽ കെ.എസ്.എഫ്.ഇക്ക് വലിയ മുന്നേറ്റമാണ് ഉണ്ടാകുന്നത്. സാധാരണക്കാരന്റെ പണം തട്ടിക്കൊണ്ട് പോകില്ലെന്ന് ഉറപ്പുള്ള ധനകാര്യസ്ഥാപനമാണ് കെ.എസ്.എഫ്.ഇ എന്നും മന്ത്രി പറഞ്ഞു.

കെ. യു.ജനീഷ കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

അടൂർ മദർ തെരേസാ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി രക്ഷാധികാരി കെ.പി. ഉദയഭാനു ചിട്ടിയുടെ ആദ്യ തവണസംഖ്യ കുടുംബശ്രീ ജനകീയ ഹോട്ടൽ ഭാരവാഹി ഷേർലി ഷൈബുവിൽ നിന്ന് ഏറ്റുവാങ്ങി.

കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ്, മാനേജിംഗ് ഡയറക്ടർ വി.പി. സുബ്രമണ്യൻ, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലൻ നായർ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. മഞ്ചു, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് അംഗം ജീന ഷിബു, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ,

ഏനാദിമംഗലം സഹകരണ ബാങ്ക് പ്രസിഡന്റ് കെ.മോഹൻകുമാർ, ഏനാദിമംഗലം വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ജെ.പ്രകാശ്, കൊടുമൺ വ്യാപാരി വ്യവസായി സമിതി ഏരിയാ സെക്രട്ടറി ടി. ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.