SignIn
Kerala Kaumudi Online
Friday, 19 April 2024 6.24 PM IST

അടൂർ നഗരസഭ ഒാഫീസ് കോപ്ളക്സ് കം ബസ് ടെർമിനിൽ, തടസങ്ങൾ നീങ്ങി

stand

അടൂർ : അനിശ്ചിതത്വങ്ങൾക്കൊടുവിൽ അടൂർ നഗരസഭ ഒാഫീസ് കോപ്ളക്സ് കം ബസ് ടെർമിനൽ നിർമ്മാണത്തിന് പച്ചക്കൊടിയായി. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ തിരുവനന്തപുരത്തെ ചേംബറിൽ ഇന്നലെ ചേർന്ന യോഗം ടെൻഡർ നടപടികളിലേക്ക് നീങ്ങാൻ തീരുമാനമെടുത്തു. നഗരസഭാ ചെയർമാൻ ഡി.സജി, സെക്രട്ടറി രാഖിമോൾ, എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം ചേർന്ന നഗരസഭാ കൗൺസിലിൽ ടെൻഡർ വിളിക്കുന്നതിന് തീരുമാനമെടുത്തിരുന്നു. അഞ്ച് വർഷം മുൻപ് ശിലാസ്ഥാപനം നടത്തിയ പദ്ധതിയാണിത്. വയൽ നികത്തി കരയാക്കിയതിനാൽ തണ്ണീർത്തട നിയമക്കുരുക്കിൽപ്പെട്ട് പദ്ധതി ഫയലിൽ ഒതുങ്ങുകയായിരുന്നു. കൂടാതെ ആദ്യം തയ്യാറാക്കിയ പ്ളാൻ അനുസരിച്ച് മതിയായ പാർക്കിംഗ് സൗകര്യമില്ലെന്ന കാരണത്താൽ ചീഫ് ടൗൺപ്ളാനർ അനുമതിയും നിഷേധിച്ചു. ഇൗ രണ്ട് കുരുക്കുകൾ അഴിക്കുന്നതിന് നിലവിലെ കൗൺസിൽ നടത്തിയ അക്ഷീണ പ്രയത്നത്തിന്റെ ഫലമാണ് 15ന് ടെൻഡർ വിളിക്കാൻ തീരുമാനമായത്. നേരത്തെ തയ്യാറാക്കിയിരുന്ന പ്ളാൻ അനുസരിച്ച് ഒാഫീസ് കോംപ്ളക്സിന് നാല് നിലകളായിരുന്നു. പാർക്കിംഗ് കുറവ് ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചതിനാൽ ഒരു നില വെട്ടിക്കുറച്ചാണ് പുതിയ പ്ളാൻതയ്യാറാക്കി ചീഫ് ടൗൺ പ്ളാനറുടെ അനുമതി നേടിയെടുത്തത്. രണ്ട് നിലകളാണ് ബസ് ടെർമ്മിനലിനുള്ളത്. ബൈപ്പാസിന്റെ ഒാരത്തുള്ള പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്താണ് നഗരസഭയ്ക്ക് വിശാലമായ പുതിയ മന്ദിരം ഉയരുക.

നഗരസഭാഒാഫീസ് കോംപ്ളക്സ്

വിസ്തീർണ്ണം - 1683 ചതുരശ്ര മീറ്റർ

ഗ്രൗണ്ട് ഫ്ളോർ - പാർക്കിംഗ്

ഒന്നാം നില - നഗരസഭ ഒാഫീസ്

രണ്ടാം നില - കൗൺസിൽ ഹാൾ, സെക്രട്ടറി, ചെയർമാൻ, വൈസ് ചെയർമാൻ, വിവിധ കമ്മിറ്റി ചെയർമാൻമാരുടെ ക്യാബിനുകൾ.

ബസ് ടെർമിനിൽ

വിസ്തീർണ്ണം - 1546 ചതുരശ്ര മീറ്റർ.

ഗ്രൗണ്ട് ഫ്ളോർ - ബസ് ബേ പാർക്കിംഗ്, 10 കടമുറികൾ, ബസ് കാത്തിരിപ്പ് കേന്ദ്രം, ടോയ്ലറ്റ് ബ്ളോക്ക്, 4 ക്വിയോസ്ക്കുകൾ, അന്വേഷണ മുറി.

ഒന്നാം നില - വലിയ 10 കടമുറികൾ, ടോയ്ലെറ്റ് ബ്ളോക്ക്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.