SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.22 PM IST

വനിതകളുടെ രാത്രി നടത്തം, മാറുമോ സമൂഹം?

ms-sunil
ഡോ. എം.എസ് സുനിൽ

പത്തനംതിട്ട : ജില്ലയിൽ കളക്ടറടക്കം കഴിഞ്ഞ ദിവസം

രാത്രിനടത്തത്തിൽ പങ്കെടുത്തു. എന്നാൽ ജില്ലയിലെ എത്ര സ്ത്രീകൾ ഇതിനെക്കുറിച്ചറിഞ്ഞുവെന്ന കാര്യത്തിൽ സംശയമേറെയുണ്ട്. രാത്രി നടത്തം സമൂഹത്തിൽ എത്രമാത്രം സ്വാധീനിക്കപ്പെടുന്നുണ്ടെന്ന് വിവിധ മേഖലകളിലുള്ളവർ പ്രതികരിക്കുന്നു.

ബോധവൽക്കരണം നല്ലത് , പക്ഷെ ?

രാത്രി സർവസന്നാഹങ്ങളോടെയും ഇറങ്ങി നടക്കുന്നത് ബോധവൽക്കരണം എന്ന നിലയിൽ നല്ലത് തന്നെ. പക്ഷെ അടുത്ത ദിവസം ആരോടും പറയാതെ ഇങ്ങനെ നടക്കാൻ എത്ര സ്ത്രീകൾക്ക് ഭയമില്ലാതെ കഴിയും എന്നിടത്താണ് വിജയം. രാത്രിയിൽ ലൈറ്റുകൾ പോലുമില്ല പലയിടത്തും.

ഡോ. എം.എസ് സുനിൽ , സാമൂഹ്യ പ്രവർത്തക

പ്രശ്നങ്ങൾ തിരിച്ചറിയണം

സ്ത്രീകൾക്ക് എന്താണ് വേണ്ടതെന്നും അവർ അഭിമുഖീകരിക്കുന്ന പ്രശ്നം എന്തെന്നും ആദ്യം കണ്ടെത്തണം. പ്രകടനങ്ങൾക്ക് ശേഷം മടങ്ങി പോകുന്നതോടെ നിറുത്തരുത് നടത്തം. അതിന്റെ ഫലങ്ങൾ എങ്ങനെ സമൂഹത്തിൽ പ്രതിഫലിക്കുന്നെന്ന് തിരിച്ചറിയണം. പെൺകുട്ടികളെ ശാക്തീകരിക്കണമെന്ന പ്രസംഗം നിറുത്തി ആൺകുട്ടികൾക്ക് ബോധവൽക്കരണം നൽകണം.

ആർ.അപർണ, ഗവേഷക വിദ്യാർത്ഥിനി

ഇത് തുടക്കം മാത്രം

ഇതൊരു ചെറിയ തുടക്കം മാത്രമാണ്. പെട്ടന്നൊരുനാൾ എല്ലാം മാറും എന്ന വിശ്വാസം ഒന്നുമില്ല. പക്ഷെ മാറ്റമുണ്ടാകും, പതിയെ ആണെന്ന് മാത്രം. വനിതാശിശുവികസന വകുപ്പിന്റെ മാത്രം ഉത്തരവാദിത്വം അല്ല സ്ത്രീ സംരക്ഷണം. എല്ലാ വകുപ്പുകളും ഇത് ഏറ്റെടുക്കണം. എച്ച്. താഹിറ ബീവി, ജില്ലാ വനിത സംരക്ഷണ ഓഫീസർ

ഏതുസമയവും യാത്ര ചെയ്യാൻ കഴിയണം

പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും പൊതുയിടങ്ങളിൽ ഏത് സമയവും ഇറങ്ങി നടക്കാൻ കഴിയണം. ഇതിനായി സംഘടിപ്പിക്കുന്ന പരിപാടികളോട് യോജിപ്പാണ്. പക്ഷെ അത് കൊണ്ട് എന്തെങ്കിലും പ്രയോജനം ലഭിക്കുന്നുണ്ടോയെന്നതാണ് പ്രശ്നം. രാത്രിയിൽ യാത്ര ചെയ്ത് സുരക്ഷിതമായി എത്താൻ കഴിയുന്ന സാഹചര്യങ്ങൾ ഉണ്ടാകാനാണ് എല്ലാ സ്ത്രീകളും ആഗ്രഹിക്കുക.

സലീല രമേശ്, വീട്ടമ്മ

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുളള അതിക്രമങ്ങൾക്കും ലിംഗ വിവേചനങ്ങൾക്കുമെതിരെ വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ ഓറഞ്ച് ദി വേൾഡ് കാമ്പയിന്റെ ഭാഗമായി പൊതുയിടം എന്റേതും എന്ന പേരിലാണ് നടത്തം സംഘടിപ്പിച്ചത്.

സ്ത്രീകൾ ഉന്നയിച്ച നിർദേശങ്ങൾ

സ്ത്രീകൾക്ക് വേണ്ടത് ഒരുമിച്ചിരിക്കാൻ ഒരിടം

ജാതിമത രാഷ്ട്രീയഭേദമന്യ സ്വന്തം കഴിവുകൾ

പ്രകടിപ്പിക്കാൻ ഒരിടം

സാംസ്കാരിക കൂട്ടായ്മ

പരിപാടികളിൽ വീട്ടമ്മമാർ പങ്കാളികളാകണം

മാറ്റങ്ങൾ അപകടം സംഭവിച്ചതിന് ശേഷം എന്ന രീതി നിറുത്തണം

കൃത്യമായി വിവരശേഖരണം നടത്തി മുമ്പോട്ട് പോകണം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.