SignIn
Kerala Kaumudi Online
Friday, 19 April 2024 3.39 PM IST

കെ.എസ്.ആർ.ടി.സി വരുന്നുണ്ട്.. ളാഹയിൽ നിറുത്തണേ..

s

ശബരിമല തീർത്ഥാടകരുള്ള ബസുകൾ ളാഹയിൽ നിറുത്തില്ല

പത്തനംതിട്ട: ശബരിമല തീർത്ഥാടകരുള്ള ബസുകൾ ളാഹയിൽ നിറുത്തരുതെന്ന കെ.എസ്.ആർ.ടി.സിയുടെ നിർദ്ദേശം തുടരുന്നു. ഇക്കഴിഞ്ഞ പതിനഞ്ച് മുതലാണ് ബസുകൾ ളാഹയിൽ നിറുത്താതായത്. കഴിഞ്ഞ ദിവസം ബസ് നിറുത്തിയ ഡ്രൈവർക്ക് കെ.എസ്.ആർ.ടി.സി സ്ക്വാഡ് താക്കീത് നൽകി.

തീർത്ഥാടകർക്ക് ഭക്ഷണം കഴിക്കാൻ വേണ്ടിയാണ് നേരത്തെ ളാഹയിൽ ബസ് നിറുത്തിയിരുന്നത്. ചെറുതും വലുതുമായ 24 കടകളാണ് ളാഹയിലുള്ളത്. ഹോട്ടലുകൾക്ക് പുറമേ ഉണ്ണിയപ്പം, പൈനാപ്പിൾ, കുടിവെള്ളം തുടങ്ങിയവയുടെ കച്ചവടം സജീവമായിരുന്നു. പഞ്ചായത്തിന് നികുതി അടച്ചാണ് മിക്ക കടകളും പ്രവർത്തിക്കുന്നത്.
ളാഹ പ്രദേശവാസികളാണ് ശബരിമല പാതയ്ക്ക് ഇരുവശവും ഷെഡുകൾ കെട്ടി കച്ചവടം നടത്തുന്നത്. സ്ഥിരമായി പ്രവർത്തിക്കുന്ന ഹോട്ടലുകളും ഇവിടെയുണ്ട്. ഇരുന്നൂറോളം തൊഴിലാളികൾക്ക് വരുമാന മാർഗമാണ് മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലം. ഹോട്ടലുകളിലേക്ക് വിറക് എത്തിക്കുന്ന ആദിവാസികൾക്കും വരുമാനത്തിന്റെ കാലമാണിത്. വെള്ളപ്പൊക്കവും കൊവിഡും ഉണ്ടാക്കിയ പ്രതിസന്ധിയുടെ മൂന്ന് വർഷങ്ങൾക്കു ശേഷം ളാഹയിലെ കച്ചവട സ്ഥാപനങ്ങൾ സജീവമായപ്പോഴാണ് കെ.എസ്.ആർ.ട‌ി.സി ബസുകൾ ഇവിട‌െ നിറുത്തരുതെന്ന നിർദ്ദേശം വ്യാപാരികൾക്കും തൊഴിലാളികൾക്കും ഇരുട്ടടിയായത്. മണ്ഡലകാലം ഒരു മാസം പിന്നിട്ടപ്പോൾ തീർത്ഥാടകർ ളാഹയിൽ ഇറങ്ങുന്നതിന് വിലക്കേർപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്ന് വ്യാപാരികൾ പറയുന്നു.

പിൻവലിക്കണമെന്ന് വ്യാപാരികൾ

കെ.എസ്.ആർ.ടി.സി ഉത്തരവ് പിൻവലിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. ദർശനം കഴിഞ്ഞ് മലയിറങ്ങുന്ന തീർത്ഥാടകരുമായി തിരികെപ്പോകുന്ന ബസുകളാണ് ളാഹയിൽ കൂടുതലായി നിറുത്തിക്കൊണ്ടിരുന്നത്. മലയിറങ്ങി വരുന്ന ഭക്തർക്ക് തിരക്കുകളിൽ നിന്നൊഴിഞ്ഞ് ഭക്ഷണം കഴിക്കാൻ ളാഹയിൽ സൗകര്യമുണ്ടായിരുന്നു.

മന്ത്രിക്ക് കത്തയച്ചു

ളാഹയിൽ കെ.എസ്.ആർ.ടി.സി ബസുകൾ നിറുത്താൻ അടിയന്തര നടപടി ആവശ്യപ്പെട്ട് പെരുനാട് പഞ്ചായത്ത് കമ്മിറ്റി ഗതാഗത മന്ത്രിക്കും എം.ഡിക്കും കത്തയച്ചു. കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ സാധാരണക്കാർ ജീവിതം പുനരാരംഭിക്കാൻ തുടങ്ങിയപ്പോഴാണ് ബസുകൾ നിർത്തരുതെന്ന നിർദ്ദേശം വന്നതെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.

2018ലെ ഉത്തരവെന്ന്

കെ.എസ്.ആർ.ടി.സി

2018ൽ ജില്ലാ കളക്ടർ ഇറക്കിയ ഉത്തരവ് നടപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് കെ.എസ്.ആർ.‌ടി.സി പത്തനംതിട്ട ഡി.ടി.ഒ ആർ. ഉദയകുമാർ പറഞ്ഞു. സ്റ്റാൻഡുകളിലോ കെ.എസ്.ആർ.ടി.സി നിശ്ചയിക്കുന്ന സ്ഥലങ്ങളിലോ മാത്രമേ ഭക്ഷണം കഴിക്കാൻ ബസ് നിർത്താവു എന്നാണ് നിർദ്ദേശം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.