SignIn
Kerala Kaumudi Online
Saturday, 20 April 2024 8.49 AM IST

ഇന്നലെ കൊവിഡ് കേസുകൾ 601, അകലാതെ ആശങ്ക

covi

പത്തനംതിട്ട : ഒമിക്രോൺ ക്ലസ്റ്രറായി സ്വകാര്യനഴ്സിംഗ് കോളേജ് മാറിയതോടെ ആശങ്കയിലാണ് ജില്ലയിലെ ജനങ്ങൾ. പത്തനംതിട്ടയിൽ സ്ഥിതി രൂക്ഷമാണെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു. ദിവസവും നൂറിൽ നിന്നിരുന്ന കൊവിഡ് കേസുകൾ ജില്ലയിൽ ഇന്നലെ അറുന്നൂറ് കടന്നു. രണ്ടാഴ്ചയായി ജില്ലയിൽ കൊവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിക്കുകയാണ്. ജില്ലയിൽ 33പേർക്ക് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചുവെന്നാണ് ഒൗദ്യോഗിക കണക്ക്. കൊവിഡ് കേസുകൾ കുതിച്ചുയർന്ന സാഹചര്യത്തിൽ ഒമിക്രോൺ വകഭേദവും വൻതോതിൽ ഉയരുമെന്ന് ആശങ്കയുണ്ട്.
വിദേശത്ത് നിന്ന് വരുന്നവർ ക്വാറന്റൈൻ പാലിക്കണമെന്ന് നിർദേശമുള്ളപ്പോഴും ജില്ലയിൽ വിവിധപരിപാടികളും ആഘോഷങ്ങളും കൂട്ടംചേർന്ന് നടക്കുകയാണ്.

"കൊവിഡ് , ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പൊതുജനങ്ങൾ പ്രതിരോധ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും വാക്‌സിൻ സ്വീകരിക്കുകയും വേണം.

ഡോ.എൽ.അനിതാകുമാരി

(ഡി.എം.ഒ)

ജാഗ്രത പുലർത്തണം

  • വാക്‌സിൻ സ്വീകരിച്ചാലും പ്രതിരോധ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം.
  • കൈകൾ ഇടയ്ക്കിടെ സോപ്പോ, സാനിട്ടൈസറോ ഉപയോഗിച്ച് അണുവിമുക്തമാക്കണം. മാസ്‌ക് ധരിക്കുകയും, കൃത്യമായ ശാരീരിക അകലം പാലിക്കുകയും വേണം.
  • വിവാഹം, മരണം എന്നീ ചടങ്ങുകളിൽ പരമാവധി 50 പേർ മാത്രം
  • ഓഫീസുകളിലും സ്ഥാപനങ്ങളിലും ജനാലകളും വാതിലുകളും തുറന്നിട്ട് വായുസഞ്ചാരം ഉറപ്പുവരുത്തണം.
  • സ്‌കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.
  • വീട്ടിൽ ആർക്കെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ കുട്ടികളെ സ്‌കൂളിലയക്കരുത്.
  • പരിശോധന നടത്തി ഫലം വരുന്നതുവരെ നിർബന്ധമായും വീടുകളിൽ ഐസൊലേഷനിൽ കഴിയണം.
  • റിസൾട്ട് വരുന്നതുവരെ ഓഫീസിലും മറ്റുപൊതുസ്ഥലങ്ങളിലും പോകരുത്.
  • വിദേശത്തു നിന്നെത്തുന്നവർ നിർബന്ധമായും ഏഴുദിവസം ഹോം ക്വാറന്റൈൻ പാലിക്കണം. അനാവശ്യ യാത്രകൾ ഒഴിവാക്കണം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.