പത്തനംതിട്ട : ഒമിക്രോൺ ക്ലസ്റ്രറായി സ്വകാര്യനഴ്സിംഗ് കോളേജ് മാറിയതോടെ ആശങ്കയിലാണ് ജില്ലയിലെ ജനങ്ങൾ. പത്തനംതിട്ടയിൽ സ്ഥിതി രൂക്ഷമാണെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു. ദിവസവും നൂറിൽ നിന്നിരുന്ന കൊവിഡ് കേസുകൾ ജില്ലയിൽ ഇന്നലെ അറുന്നൂറ് കടന്നു. രണ്ടാഴ്ചയായി ജില്ലയിൽ കൊവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിക്കുകയാണ്. ജില്ലയിൽ 33പേർക്ക് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചുവെന്നാണ് ഒൗദ്യോഗിക കണക്ക്. കൊവിഡ് കേസുകൾ കുതിച്ചുയർന്ന സാഹചര്യത്തിൽ ഒമിക്രോൺ വകഭേദവും വൻതോതിൽ ഉയരുമെന്ന് ആശങ്കയുണ്ട്.
വിദേശത്ത് നിന്ന് വരുന്നവർ ക്വാറന്റൈൻ പാലിക്കണമെന്ന് നിർദേശമുള്ളപ്പോഴും ജില്ലയിൽ വിവിധപരിപാടികളും ആഘോഷങ്ങളും കൂട്ടംചേർന്ന് നടക്കുകയാണ്.
"കൊവിഡ് , ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പൊതുജനങ്ങൾ പ്രതിരോധ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും വാക്‌സിൻ സ്വീകരിക്കുകയും വേണം.
ഡോ.എൽ.അനിതാകുമാരി
(ഡി.എം.ഒ)
ജാഗ്രത പുലർത്തണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |